കൊച്ചി: ഇൻഫോപാർക്കിന്റെ നാലാം ഘട്ട വികസനത്തിന് പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിന്റെ ഇരുമ്പനത്തെ 33.5 ഏക്കർ ഭൂമി കൈമാറും. ഇൻഫോപാർക്കിന്റെ അഭ്യർത്ഥന അംഗീകരിച്ചാണ് തീരുമാനമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
ഭൂമി കൈമാറ്റ വ്യവസ്ഥകൾക്ക് അന്തിമരൂപം നൽകാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഐ.ടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി, വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി, ഇൻഫോപാർക്ക് സി.ഇ.ഒ, ട്രാക്കോ കേബിൾ എം.ഡി എന്നിവർ ഉൾപ്പെട്ട സമിതി രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ 200 കോടി രൂപയ്ക്ക് ഇൻഫോപാർക്കിന് ഭൂമി കൈമാറാൻ ധാരണയായി.
ഭൂമി കൈമാറ്റത്തിലൂടെ ലഭിക്കുന്ന തുക ട്രാക്കോ കേബിളിന്റെ ഭാവി വികസനത്തിന് ഉപയോഗിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. തൊഴിലാളികളുടെ ബാദ്ധ്യതകൾ തീർക്കാനും തുക ഉപയോഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |