
ന്യൂഡൽഹി: രാജ്യവ്യാപക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ്‌ഐആർ) രണ്ടാംഘട്ടം ഇന്ന് അർദ്ധരാത്രി മുതൽ നടപ്പിലാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. രണ്ടാംഘട്ടത്തിൽ കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐആർ നടപ്പിലാക്കുമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. ഡൽഹിയിൽ വാർത്താ സമ്മേളമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളെ മുതലാണ് കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ നടപടികൾ ആരംഭിക്കുന്നത്. എസ്‌ഐആർ നടക്കുന്ന ഇടങ്ങളിൽ വോട്ടർ പട്ടിക ഇന്ന് അർദ്ധരാത്രി മുതൽ മരവിപ്പിക്കും. ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി പരിഗണിക്കും. കേരളത്തിന് പുറമേ ഛത്തീസ്‌ഗഡ്, ഗോവ, ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമടക്കം 12 ഇടങ്ങളിലാണ് രാജ്യവ്യാപക എസ്‌ഐആർ ആദ്യം നടപ്പാക്കുക. എസ്‌ഐആറിന്റെ കരട് പട്ടിക പരിഷ്‌കരണം നടക്കുക. ഫെബ്രുവരി ഏഴിനായിരിക്കും അന്തിമ പട്ടിക പുറത്തിറക്കുക.
ബീഹാറിൽ ആദ്യഘട്ട എസ്‌ഐആർ വിജയകരമായി പൂർത്തിയാക്കി. ഒരു അപ്പീൽ പോലും ബിഹാറിൽ ഉണ്ടായിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 1951 മുതൽ 2004 വരെ എട്ടുതവണ രാജ്യത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം നടന്നു. രാജ്യവ്യാപക എസ്‌ഐആറിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ബിഎൽഒ ഉൾപ്പെടെയുള്ളവർക്ക് നാളെ മുതൽ പരിശീലനം തുടങ്ങും. ഓൺലൈനായും അപേക്ഷ പൂരിപ്പിക്കാം. രാഷ്‌ട്രീയ പാർട്ടികളുമായി എസ്‌ഐആർ സംബന്ധിച്ച് സിഇഒമാർ ചർച്ച നടത്തി വിശദീകരിക്കും. രാഷ്‌ട്രീയ പാർട്ടികൾ നിർദേശിക്കുന്ന ബൂത്ത് തല ഏജന്റുമാർക്കും പരിശീലനം നൽകുമെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |