കോഴിക്കോട്: ഉയർന്ന പലിശയും കമ്മീഷനും വാഗ്ദാനം ചെയ്ത് പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുകയും തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതെ വഞ്ചിക്കുകയും ചെയ്ത സംഭവത്തിൽ സ്ഥാപനത്തിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഉത്തരവ്. ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. സ്ഥാപനത്തിന്റെയും ഉടമകളുടെയും ജില്ലയിലെ എല്ലാ സ്ഥാവരജംഗമ വസ്തുക്കളും താത്ക്കാലികമായി കണ്ടുകെട്ടാൻ ബഡ്‌സ് ആക്ട് പ്രകാരം ബന്ധപ്പെട്ട തഹസിൽദാർമാരോട് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടർ സ്‌നേഹിൽകുമാർ സിംഗ് ഉത്തരവിട്ടു. ഇവരുടെ സ്വത്തിടപാടുകൾ മരവിപ്പിക്കാൻ ജില്ലാ രജിസ്ട്രാർക്കും രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരം അറിയിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്കും സ്ഥാപന ഉടമകളുടെ പേരിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ പട്ടിക തയാറാക്കി അവ കണ്ടുകെട്ടി ജില്ലാ പൊലീസ് മേധാവിക്ക് അടിയന്തിരമായി കൈമാറാൻ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർക്കും നിർദേശം നൽകി. ജില്ലയിലെ ബാങ്കുകൾ/ ട്രഷറികൾ/ സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ ആരംഭിച്ച അക്കൗണ്ടുകളും ഫിക്‌സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കാൻ നടപടി സ്വീകരിക്കാൻ കോഴിക്കോട് ലീഡ് ബാങ്ക് മാനേജർക്കും കളക്ടർ നിർദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |