SignIn
Kerala Kaumudi Online
Saturday, 15 November 2025 3.41 AM IST

പ്രസിഡന്റ് സ്ഥാനാർത്ഥിയില്ല; യുവത്വത്തിലൂടെ മത്സരം കനപ്പിക്കാൻ ലീഗ്

Increase Font Size Decrease Font Size Print Page

മലപ്പുറം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടാതെ മത്സര രംഗത്തിറങ്ങാൻ മുസ്‌ലിം ലീഗിന്റെ തീരുമാനം. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സഹോദരന്റെ മകനും വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റുമായ പി.കെ. അസ്‌ലുവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിയുള്ള പ്രചാരണം പാർട്ടിയിൽ അഭിപ്രായ ഭിന്നതയ്ക്ക് വഴിയൊരുക്കി. സ്ഥാനാർത്ഥി പട്ടികയിൽ മുസ്‌ലിം ലീഗ്,​ യൂത്ത് ലീഗ്,​ എം.എസ്.എഫ് പ്രധാന നേതാക്കൾ ഇടം പിടിച്ചതിനാൽ ഒരുവ്യക്തിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത് അനാവശ്യ ചർച്ചകൾക്കും തർക്കങ്ങളിലേക്കും വഴിവയ്ക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അരീക്കോട് ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം പി.എ. ജബ്ബാർ ഹാജിക്ക് ജില്ലാ പഞ്ചായത്തിൽ പ്രധാന പദവി ഉറപ്പേകിയതായാണ് വിവരം. കൊണ്ടോട്ടിയിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കാൻ താത്പര്യപ്പെടുന്ന ജബ്ബാർ ഹാജിയെ അനുനയിപ്പിച്ചത് ഈ ഉറപ്പിലാണ്. സമസ്ത - മുസ്‌ലിം ലീഗ് വിഷയങ്ങളിൽ സജീവമായി ഇടപെടുകയും മാദ്ധ്യമങ്ങൾക്ക് മുന്നിൽ സമസ്ത മുഖമായി കൂടി വരുന്നയാളുമാണ് ജബ്ബാർ ഹാജി. ജില്ലാ പഞ്ചായത്ത് പൊന്മുണ്ടം ഡിവിഷനിൽ നിന്നുള്ള മെമ്പറായിരുന്ന വെട്ടം ആലിക്കോയ പുത്തനത്താണിയിൽ നിന്ന് മത്സരിക്കുന്നുണ്ട്. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും മലയോര മേഖലയിലെ പ്രധാന നേതാവുമായ ഇസ്മായിൽ മൂത്തേടത്തെ നിയമസഭ സീറ്റിൽ ഉറപ്പേകി മത്സരത്തിൽ നിന്ന് പിന്തിരിപ്പിച്ചതായാണ് വിവരം.

യുവത്വമുള്ള പട്ടിക

  • സ്ഥാനാർത്ഥി പട്ടികയിൽ ഇത്തവണ യുവത്വത്തിന് കൂടുതൽ പരിഗണന നൽകിയിട്ടുണ്ട്.
  • തിരഞ്ഞെടുപ്പിൽ സ്ഥിരമായി തഴയുന്നെന്ന യൂത്ത് ലീഗിന്റെ പരാതി പരിഹരിക്കുക കൂടി ലക്ഷ്യമാണ്.
  • യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂർ,​ ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്,​ എം.എസ്.എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക്,​ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എച്ച് ആയിഷ ബാനു എന്നിവർ ഇടംപിടിച്ചു.
  • അന്തരിച്ച ദളിത് ലീഗ് നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ.പി.ഉണ്ണികൃഷ്ണന്റെ മകൾ അഡ്വ. എ.പി. സ്മിജിയും മത്സരിക്കുന്നുണ്ട്.
  • പി.കെ. അസ്‌ലു,​ വെട്ടം ആലിക്കോയ എന്നിവരാണ് മൂന്ന് ടേം വ്യവസ്ഥയിലെ ഇളവിൽ വന്നവർ.
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.