SignIn
Kerala Kaumudi Online
Thursday, 08 January 2026 5.16 PM IST

സന്ധ്യാസമയവും അതിരാവിലെയും പ്രത്യേകം ശ്രദ്ധിക്കണം; ഇവ പുറത്തിറങ്ങാൻ തുടങ്ങി, ജാഗ്രതാ നിർദ്ദേശം

Increase Font Size Decrease Font Size Print Page
home

കോട്ടയം: മഞ്ഞും പിന്നാലെയുള്ള ചൂടും കാരണം പാമ്പുകൾ മാളത്തിന് പുറത്തിറങ്ങാൻ തുടങ്ങിയതോടെ ജാഗ്രതാ നിർദ്ദേശവുമായി വനംവകുപ്പ്. മലയോര, പടിഞ്ഞാറൻ മേഖലകളിലെ നിരവധി വീടുകളിൽ നിന്ന് പാമ്പുകളെ പിടികൂടി. കൂടുതൽ മൂർഖനാണ്. പാടശേഖരങ്ങളും റബർ തോട്ടങ്ങളും പാമ്പുകളുടെ വിഹാര കേന്ദ്രമായി. അതേസമയം പാമ്പുകടി ഏൽക്കുന്നവരുടെ എണ്ണം കുറഞ്ഞു. വനംവകുപ്പിന്റെ സർപ്പ വോളണ്ടിയർമാരുടെ ഇടപെടലാണ് തുണ.

ചില പാമ്പുകളുടെ പ്രജനന കാലമാണിത്. ഇണതേടി അലയുകയും, അവയോടൊപ്പം സഹവസിക്കുകയും ചെയ്യുന്ന സമയം. ചൂടുകൂടിയാൽ ശീതരക്തമുള്ള പാമ്പുകൾ ശരീരത്തിലെ താപനില നിലനിറുത്താൻ നെട്ടോട്ടമോടും. ചവിട്ടുകയോ മറ്റോ ചെയ്താൽ ആഞ്ഞുകൊത്തും. പാമ്പുകളെ കണ്ടാൽ അറിയിക്കാൻ പ്രത്യേക പരിശീലനം നൽകിയ വോളണ്ടിയർമാരെയും വനംവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സർപ്പ ആപ്ളിക്കേഷൻ ഉപയോഗപ്പെടുത്താം.

പേടിക്കണം ഈ സമയം

  1. മങ്ങിയ വെളിച്ചമുള്ള സന്ധ്യാസമയവും അതിരാവിലെയും
  2. ഷൂസും ചെരിപ്പുകളും മറ്റും ശ്രദ്ധയോടെ എടുക്കുക
  3. ആൾ സഞ്ചാരം കുറയുന്ന സന്ധ്യയ്ക്ക് ഇര തേടിയിറങ്ങും
  4. ഇര പിടിച്ചശേഷം രാവിലെയോടെ മാളത്തിലെത്തും

കഴിഞ്ഞവർഷം കടിയേറ്റത് 120 പേർക്ക്

2022 ൽ 200 പേർക്ക് പാമ്പുകടിയേറ്റെങ്കിൽ 2025ൽ ഇത് 120 ആയി കുറഞ്ഞു. വനംവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഗുണകരമായെന്ന വിലയിരുത്തലാണ്. അപകട സാദ്ധ്യത മുന്നിൽക്കണ്ട് താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ സർക്കാർ ആശുപത്രികളിലും പാമ്പുവിഷ ചികിത്സയ്ക്കുള്ള ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

TAGS: SNAKE, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.