
വീട്ടമ്മയ്ക്ക് ഫോണിൽ ഭീഷണി
പാലാ: 'ഞങ്ങൾ കൊടുംകള്ളനെ പിടിച്ചു, അയാളുടെ ഫോണിൽ നിങ്ങളുടെ നമ്പറുണ്ട്. കാര്യം തുറന്നുപറഞ്ഞില്ലെങ്കിൽ... 'കട്ടപ്പന എസ്. ഐ. ' ചമഞ്ഞ് പാലാ സ്വദേശിയും ക്യാൻസർ രോഗിയുമായ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതായി പരാതി. പാലാ ഡിവൈ.എസ്.പിയ്ക്ക് നൽകിയ പരാതിയിൽ പൊലീസ് അടിയന്തര അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രി 8.30 ന് ശേഷമാണ് വീട്ടമ്മയ്ക്ക് കാൾ വന്നത്. കിഷോർ എന്ന കൊടുംകള്ളനെ തങ്ങൾ പിടിച്ചിട്ടുണ്ടെന്നും അയാളുടെ ഫോണിൽ വീട്ടമ്മയുടെ ഫോൺ നമ്പറുണ്ടെന്നും, കള്ളനുമായി എന്താണ് ബന്ധമെന്ന കാര്യം തുറന്നുപറഞ്ഞില്ലെങ്കിൽ പ്രശ്നമാകും എന്നുമായിരുന്നു ഭീഷണി. കിഷോർ എന്ന ആളെ തനിക്ക് അറിയുകയേ ഇല്ല എന്ന് വീട്ടമ്മ ആണയിട്ട് പറഞ്ഞതോടെ വീട്ടമ്മയുടെ കുടുംബ പശ്ചാത്തലം തിരക്കി. പൊലീസ് അന്വേഷണത്തിൽ കൃഷ്ണകുമാർ ഗുരുവായൂർ എന്നയാളുടെ പേരിലുള്ള നമ്പറിൽ നിന്നാണ് ഫോൺകാൾ വന്നതെന്ന് കണ്ടെത്തി. താൻ ഇങ്ങനെ ഒരു കാൾ വിളിച്ചിട്ടേയില്ലെന്ന് കട്ടപ്പനയിലെ യഥാർത്ഥ എസ്.ഐയും വ്യക്തമാക്കി.
അസഭ്യവർഷവും
പിന്നീട് വീട്ടമ്മയുടെ കുടുംബസുഹൃത്ത് എസ്.ഐയുടേതെന്ന് പറഞ്ഞ് വിളിച്ച നമ്പരിലേക്ക് തിരികെവിളിച്ചപ്പോൾ താൻ കട്ടപ്പന ക്രൈംബ്രാഞ്ചിൽ കോൺസ്റ്റബിൾ ആണെന്നായിരുന്നു മറുപടി. പിന്നാലെ അസഭ്യവർഷവുമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |