SignIn
Kerala Kaumudi Online
Saturday, 17 January 2026 12.04 PM IST

പരിമതികൾ മറന്നെത്തിയവരെ കാണാൻ ഓടിയെത്തി മന്ത്രി

Increase Font Size Decrease Font Size Print Page
shivankutty

കൊച്ചി: കലോത്സവം കാണണമെന്ന് കുട്ടികൾ പറഞ്ഞപ്പോൾ ഞങ്ങൾക്ക് ആശങ്കയായിരുന്നു...പക്ഷേ മന്ത്രിയുൾപ്പെടെയുള്ളവർ ഞങ്ങളെ ചേർത്തു പിടിച്ചു. സമഗ്ര ശിക്ഷാ കേരളം പദ്ധതിയിലെ ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ചുമതലയുള്ള കെ.ബി. ബ്രിജി ഇത് പറയുമ്പോൾ ചുറ്റും നിന്ന ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളുടെയും അവരുടെ മാതാപിക്കളുടെയും മുഖത്ത് നിറചിരി. സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ (നിപ്മർ)ലെ സെറിബ്രൽ പാൾസി, ഓട്ടിസം, ഐ.ഡി.ഡി കുട്ടികൾക്കായുള്ള മൂന്ന് സ്‌പെഷ്യൽ സ്‌കൂളുകളിൽ നിന്നുള്ളവരാണ് കലോത്സവ വേദിയിലെ മലപുലയാട്ട മത്സരം കാണാനെത്തിയത്.
ഇവരെത്തിയതറിഞ്ഞ വിദ്യാഭ്യാസ മന്ത്രിക്കും ഏറെ സന്തോഷം. മലപുലയാട്ട വേദിയിൽ നേരത്തെ വന്നു പോയ മന്ത്രി ഒന്നാം വേദിയിൽ നിന്ന് ഇവരെ കാണാനായി വീണ്ടും ഓടിയെത്തി. കുട്ടികളെ ചേർത്തു പിടിച്ചു. അവരോടൊപ്പം സമയം ചെലവിട്ടു. വീണ്ടും കാണാമെന്ന് പറഞ്ഞ് മടങ്ങിയ മന്ത്രി കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്യൂവിൽ നിൽക്കാതെ ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ചെയ്തു നൽകി. നിപ്മറിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.അബ്ബാസ് അലിയും ഒപ്പമുണ്ടായിരുന്നു.

മലപുലയാട്ട മത്സരം കാണാനെത്തിയ നിപ്മറിലെ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

TAGS: LOCAL NEWS, THRISSUR, MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.