
അബുദാബി: പ്രവാസികളുടെ മക്കളെയടക്കം ബാധിക്കുന്ന പുതിയ നിർദേശം പുറത്തിറക്കി അബുദാബി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളിൽ ഉച്ചഭക്ഷണമായി മധുര പാനീയങ്ങൾ, ഉയർന്ന കൊഴുപ്പും മധുരവുമുള്ള ഭക്ഷണം, സംസ്‌കരിച്ച ആഹാരങ്ങൾ, അഡിറ്റീവുകൾ, ചില പാലുത്‌പന്നങ്ങൾ, സോയ ഉത്‌പന്നങ്ങൾ തുടങ്ങിയവ കൊണ്ടുവരരുതെന്നാണ് നിർദേശം. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളും വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
സ്‌കൂളിൽ നിന്ന് നൽകുന്നതും വീട്ടിൽ നിന്ന് കൊണ്ടുവരുന്നതുമായ ഭക്ഷണങ്ങൾക്ക് നിരോധനം ബാധകമാണ്. ആരോഗ്യ അപകടസാദ്ധ്യതകൾ കുറയ്ക്കുക, ആരോഗ്യകരമായ വളർച്ചയെ പിന്തുണയ്ക്കുക, സ്ഥിരതയുള്ള ഭക്ഷണ രീതികൾ ഉറപ്പാക്കുക എന്നിവയാണ് പുതുക്കിയ മാർഗനിർദ്ദേശത്തിന്റെ ലക്ഷ്യം. സ്കൂളുകൾ നിരോധിത ഭക്ഷണപാനീയങ്ങളുടെ പട്ടിക വ്യക്തമായി നിർവചിക്കുകയും ജീവനക്കാർക്കും രക്ഷിതാക്കൾക്കും പട്ടിക കൈമാറുകയും വേണം. മാത്രമല്ല നിരീക്ഷണ, നിർവ്വഹണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും വേണം.
നിരോധിച്ച ഭക്ഷണങ്ങൾ
മിഠായികൾ, മധുരപലഹാരങ്ങൾ, മാർഷ്‌മലോ, കാരമൽ, കോട്ടൺ മിഠായി, ലോലിപോപ്പുകൾ, ജെല്ലികൾ, ച്യൂയിംഗ് ഗം
വറുത്ത ചിക്കൻ, ചിക്കൻ നഗ്ഗറ്റ് ഫലാഫൽ, സമോസ എന്നിവയുൾപ്പെടെ വറുത്ത ഭക്ഷണങ്ങൾ
കൃത്രിമ മധുരപലഹാരങ്ങൾ, പ്രിസർവേറ്റീവുകൾ, നിറങ്ങൾ അല്ലെങ്കിൽ ഫ്ലേവറുകൾ അടങ്ങിയ ഭക്ഷണങ്ങൾ
പന്നിയിറച്ചിയിൽ നിന്നുണ്ടാക്കുന്ന ഉത്പന്നങ്ങൾ
ആൽക്കഹോൾ (എത്തനോൾ) അല്ലെങ്കിൽ അതിന്റെ ഉത്പന്നങ്ങൾ ചേർത്ത ഭക്ഷണങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |