SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.19 PM IST

ഈഡൻ ഗാർഡൻസിൽ മഴ; കെകെആർ-പഞ്ചാബ് മത്സരം ഉപേക്ഷിച്ചു

Increase Font Size Decrease Font Size Print Page
eden-gardens

കൊൽക്കത്ത: കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്- പഞ്ചാബ് കിംഗ്‌‌സ് മത്സരം കനത്ത മഴയെത്തുടർന്ന് പാതിയിൽ ഉപേക്ഷിച്ചു. മഴ മാറി കളി പുനരാരംഭിക്കാൻ ശ്രമങ്ങൾ നടന്നുവെങ്കിലും, ഔട്ട്ഫീൽഡ് ഉണക്കിയെടുക്കാൻ ഗ്രൗണ്ട് സ്റ്റാഫിന് സാധിക്കാതെ വന്നതോടെ മത്സരം ഉപേക്ഷിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.

ടോസ് നേടിയ കൊൽക്കത്ത ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തുടക്കം മുതൽ പഞ്ചാബ് ബൗളർ സേവ്യർ ബാർട്ട്‌ലെറ്റ് കൊൽക്കത്തയെ പ്രതിരോധത്തിലാക്കി. മഴ കളി തടസപ്പെടുത്തുമ്പോൾ 3.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് എന്ന നിലയിലായിരുന്നു കൊൽക്കത്ത. ബാർട്ട്‌ലെറ്റിന്റെ ബൗളിംഗിൽ കൊൽക്കത്തയുടെ മുൻനിര ബാറ്റർമാർ ആദ്യം തന്നെ കൂടാരം കയറി.

മഴ ശമിച്ചതോടെ അഞ്ച് ഓവർ മത്സരത്തിനുള്ള സാധ്യതകൾ തെളിഞ്ഞിരുന്നു. രാത്രി പതിനൊന്നോടെയാണ് കളി പുനരാരംഭിക്കാനുള്ള സമയം. ഗ്രൗണ്ട് സ്റ്റാഫ് ആവുന്നത്ര പരിശ്രമിച്ചെങ്കിലും ഈഡനിലെ ഔട്ട്ഫീൽഡ് പൂർണമായും നനഞ്ഞിരുന്നു. താരങ്ങൾക്ക് പരിക്കേൽക്കാൻ സാധ്യതയുള്ളതിനാൽ മൈതാനം സുരക്ഷിതമല്ലെന്ന് കണ്ട് മത്സരം 'നോ റിസൾട്ട്' ആയി പ്രഖ്യാപിക്കുകയായിരുന്നു.


മത്സരം അഞ്ച് ഓവറായി ചുരുക്കിയിരുന്നെങ്കിൽ ജയം പഞ്ചാബിന് തന്നെ ഉറപ്പിക്കാമായിരുന്നു. 3.4 ഓവർ പൂർത്തിയായപ്പോൾ വെറും 8 പന്തുകൾ മാത്രമായിരുന്നു കൊൽക്കത്തയുടെ ഇന്നിംഗ്സിൽ ബാക്കിയുണ്ടായിരുന്നത്. നിലവിലെ സ്‌കോറിൽ നിന്ന് വലിയൊരു ലക്ഷ്യം പടുത്തുയർത്താൻ കെകെആറിന് ബുദ്ധിമുട്ടാകുമായിരുന്നു. എന്നാൽ മഴയെ തുടർന്ന് ഇരുടീമുകളും പോയിന്റ് പട്ടികയിൽ ഓരോ പോയിന്റുമായി സംതൃപ്തരാകേണ്ടി വന്നു.

TAGS: NEWS 360, SPORTS, IPL2026, KKR, PBKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.