അഞ്ചൽ: കൊറോണ രോഗികളെ താമസിപ്പിക്കാനുള്ള വാർഡാക്കി മാറ്റാൻ സ്വകാര്യ ആശുപത്രിയുടെ പൂട്ടിക്കിടക്കുന്ന കെട്ടിടം പൊലീസ് ഏറ്റെടുത്തു. സ്വകാര്യ ആശുപത്രി വാർഡാക്കി മാറ്റാനായി വിട്ടുനൽകാൻ കഴിയില്ലെന്ന് ആശുപത്രി ഉടമ നിലപാടെടുത്തിരുന്നു. എന്നാൽ വാർഡ് തയ്യാറാക്കാനുള്ള നീക്കം ആശുപത്രി ഉടമ തടഞ്ഞതോടെ പൂട്ട് പൊളിച്ച് അകത്ത് കയറിയാണ് പോലീസ് ആശുപത്രികെട്ടിടം ഏറ്റെടുത്തത്. കൊല്ലം അഞ്ചലിലായിരുന്നു സംഭവം നടന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 14പേർക്ക് കൊറോണ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി . ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 105 ആയി. രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിൽ ഒരു ആരോഗ്യപ്രവർത്തകയും ഉണ്ട്. ആറു പേർ കാസർകോട് ജില്ലക്കാരാണ്. രണ്ടുപേർ കോഴിക്കോടും എട്ടു പേർ ദുബായിൽ നിന്ന് വന്നവരുമാണ്.
ഒരാൾ ഖത്തറിൽ നിന്നും മറ്റൊരാൾ യു.കെയിൽ നിന്നും വന്നവരിൽപ്പെടുന്നു. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നവരാണ്. 72460 പേരാണ് സംസ്ഥാനത്ത് കൊറോണ നിരീക്ഷണത്തിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 71,994പേർ വീടുകളിലും 467 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നുമാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 164 പേരെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |