SignIn
Kerala Kaumudi Online
Sunday, 06 July 2025 11.53 AM IST

മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം വേണം: ചെന്നിത്തല

Increase Font Size Decrease Font Size Print Page
ramesh-chennithala
ramesh chennithala

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് രോഗം മൂലവും കർണാടക ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കാസർകോട്ട് വൈദ്യസഹായം കിട്ടാതെയും മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. വിവിധ വിഭാഗങ്ങൾക്ക് സഹായ പാക്കേജുകളും ആവശ്യപ്പെട്ടു.

 ആവശ്യങ്ങൾ:

- കർഷകതൊഴിലാളികൾക്കും, പാടശേഖരസമിതികൾക്കും പ്രത്യേക പാക്കേജും ധനസഹായവും.

- ഗൾഫിൽ നിന്ന് മടങ്ങിയവർക്ക് ക്ഷേമനിധിയിൽ നിന്ന് ധനസഹായം.
- ചെറുകിട വ്യാപാരികൾക്കും, തൊഴിലാളികൾക്കും പ്രവർത്തന മൂലധനം ഉൾപ്പെടെ സാമ്പത്തിക സഹായം.

- എയർകണ്ടിഷൻ, പ്ലംബിംഗ് തൊഴിലാളികൾ,
വഴിയോര കച്ചവടക്കാർ, തട്ടുകടക്കാർ, ഡയറക്ട് മാർക്കറ്റിംഗ് ജീവനക്കാർ, വീട്ടുജോലിക്കാർ, ലോൺട്രി തൊഴിലാളികൾ എന്നിവർക്ക് സാമ്പത്തിക സഹായം.
- ശമ്പള പരിഷ്‌കരണം നടപ്പാകാത്ത പൊതുമേഖലാ തൊഴിലാളികളെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണം.
- പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടണം.
- വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട 1200ലധികം ക്ലാസ് ഫോർ ജീവനക്കാർക്ക് സുരക്ഷാക്രമീകരണങ്ങളൊരുക്കണം.
- ശമ്പളമില്ലാതെ പ്രവർത്തിക്കുന്ന എയ്ഡഡ് മേഖലയിലെ രണ്ടായിരത്തിലധികം അദ്ധ്യാപകർക്ക് ധനസഹായം.

- റേഷൻ കടകളിലെ തൊഴിലാളികൾക്കും റെസ്റ്റോറന്റ് ജീവനക്കാർക്കും പ്രത്യേക ആനുകൂല്യം.
- ലക്ഷദ്വീപിൽ അകപ്പെട്ട അമ്പതോളം മലയാളി കുടുംബങ്ങളെ നാട്ടിലെത്തിക്കണം.

TAGS: RAMESH CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.