കൊച്ചി: അഭയ കേസിൽ വിചാരണ നീട്ടികൊണ്ട് പോകാൻ ആകില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. വിചാരണ നീട്ടണമെന്നാവശ്യപ്പെട്ടുളള പ്രതികളുടെ ഹർജിയിൽ ആണ് സി.ബി.ഐ നിലപാടറിയിച്ചത്. 27വർഷം പഴക്കമുളള കേസ് ആണ് ഇത്. കൊവിഡ് സാഹചര്യം കാരണമാക്കി വിചാരണ നിർത്തരുതെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചത്.
അഭയ കേസിൽ വിചാരണ നടന്നേ മതിയാകൂ എന്നാണ് കോടതിയുടേയും നിലപാട്. കാലത്തിന് ഒപ്പം മാറാൻ തയ്യാറാകണം എന്നും കോടതി പറഞ്ഞു. ഹർജിയിൽ പ്രതിഭാഗത്തിന്റെ ഭാഗം കൂടി കേട്ട് ചൊവ്വാഴ്ച വിധി പ്രസ്താവിക്കും. അതുവരെ വിചാരണ നടപടികൾ പാടില്ലെന്നും കോടതി വ്യക്തമാക്കി. പ്രായമായ അഭിഭാഷകർക്ക് വീഡിയോ കോൺഫറൻസ് വഴി വിചാരണക്ക് സൗകര്യം ഒരുക്കാം. അതിന്റെ ചെലവ് ഏറ്റെടുക്കാമെന്നും സി.ബി.ഐ കോടതിയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |