SignIn
Kerala Kaumudi Online
Monday, 07 July 2025 11.12 PM IST

നിയന്ത്രണ രേഖയിൽ പാക് ഷെല്ലാക്രമണം, മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു, അഞ്ച് പേർക്ക് പരിക്ക്

Increase Font Size Decrease Font Size Print Page
soldiers

ശ്രീനഗർ : ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖയിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. അഞ്ചു പേർക്ക് പരിക്കേറ്റു. പാക് പ്രകോപനത്തിനെതിരെ കനത്ത തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച രാത്രി മുതലാണ് നിയന്ത്രണരേഖാ പ്രദേശങ്ങളിൽ പ്രകോപനമില്ലാതെ പാക്ക് സൈന്യം ആക്രമണം നടത്തിയത്.

കുപ്‌വാരയിലെ നൗഗാം സെക്ടറിൽ ഇന്ന് രാവിലെയോടെ പാക്ക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും 4 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. പുഞ്ച് സെക്ടറിൽ നടന്ന ഷെല്ലാക്രമണത്തിലാണ് ഒരു സൈനികനാണ് വീരമൃത്യു മരിച്ചത്. മറ്റൊരു സൈനികന് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

നിയന്ത്രണരേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും പാകിസ്ഥാൻ മോർട്ടാർ ആക്രമണവും വെടിവയ്പും തുടരുകയാണ്. കഴിഞ്ഞ എട്ട് മാസത്തിനിടെ മൂവായിരത്തിലധികം തവണയാണ് പാകിസ്ഥാൻ വെടിനിറുത്തൽ കരാർ ലംഘിച്ചത്. 17 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വാർഷിക കണക്കാണിത്. സെപ്റ്റംബറിൽ മാത്രം 47 തവണയാണ് പാക് സൈന്യം വെടിനിറുത്തൽ കരാർ ലംഘിച്ചത്.

കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പുഞ്ച് ഗ്രാമത്തെ ലക്ഷ്യമാക്കിയാണ് പാക് സൈന്യം പ്രകോപനം സൃഷ്ടിക്കുന്നത്. നേരത്തെ പ്രദേശത്തെ കന്നുകാലികൾക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സെപ്റ്റംബർ 5ന് രജൗരി ജില്ലയിലെ സുന്ദർബാനി സെക്ടറിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിലും സെപ്റ്റംബർ 2ന് കേരി സെക്ടറിൽ നടത്തിയ ആക്രമണത്തിലും ഓരോ ഇന്ത്യൻ സൈനികർ വീതം വീരമൃത്യു വരിച്ചിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, SOLDIERS, KILLED IN PAK SHELLING, LOC, KASHMIR, INDIAN ARMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.