ന്യൂയോർക്ക്: കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയ പല രാജ്യങ്ങളിലും വീണ്ടും സ്ഥിതി രൂക്ഷമാകുന്നു. അമേരിക്ക, ഇറ്റലി ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയ യു.എസിൽ 84,000ത്തിലധികം പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 77,299 ആയിരുന്നു ഇതുവരെയുള്ളതിൽവച്ച് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം പിന്നിട്ടു. രണ്ട് ലക്ഷത്തി മുപ്പതിനായിരത്തിലധികം പേരാണ് മരിച്ചത്. അടുത്തവർഷം ഫെബ്രുവരി ആകുമ്പോഴേക്ക് അമേരിക്കയിൽ കൊവിഡ് മരണം അഞ്ച് ലക്ഷം കടന്നേക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
ഇറ്റലി, ഇറാൻ, ഇറ്റലി എന്നീ രാജ്യങ്ങളിലും പുതിയ കൊവിഡ് കേസുകളുടെ എണ്ണം കൂടുകയാണ്. ബ്രസീലിൽ 53 ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ബ്രസീൽ. മരണസംഖ്യ ഒന്നരലക്ഷം കടന്നു.5,62,705പേർക്കാണ് ഇറാനിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ അഞ്ച് ലക്ഷത്തിലധികം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 37,210 പേർ മരിച്ചു.സ്‌പെയിന്‍, ഫ്രാന്‍സ്, അര്‍ജന്റീന, റഷ്യ എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |