SignIn
Kerala Kaumudi Online
Sunday, 06 July 2025 6.41 AM IST

പാലാരിവട്ടം കേസിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു; സർ‌ക്കാരിന്റെ വാക്കും കേട്ട് ഇറങ്ങുന്ന ഉദ്യോഗസ്ഥർ ഇക്കാര്യം ഓർക്കണമെന്ന് ചെന്നിത്തല

Increase Font Size Decrease Font Size Print Page

ramesh-chennithala

തിരുവനന്തപുരം: വിജിലൻസിനെ ഉപയോഗിച്ച് സർക്കാർ നടത്തുന്ന രാഷ്ട്രീയ പ്രതികാരം ജനങ്ങൾ മനസിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കേസിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയാണ്. വിജിലൻസ് ഉദ്യോഗസ്ഥരുടെ മേലുളള സമ്മർദ്ദം സഹിക്കാൻ വയ്യാതെയാണ് അവർ അറസ്‌റ്റ്‌ ചെയ്‌തത്. ഈ അറസ്റ്റ് ഇടതുമുന്നണിയുടെ ലക്ഷ്യമായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

സർക്കാരിന്റെ വാക്കും കേട്ട് ഇറങ്ങിയ ഉദ്യോഗസ്ഥർ ഈ നാട്ടിൽ നിയമവും കോടതിയും ഉണ്ടെന്ന കാര്യം ഓർക്കണം. യു ഡി എഫിനെ ദുർബലപ്പെടുത്താനുളള നീക്കം നേരിടും. സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനുളള നീക്കമാണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുളളതെന്നായിരുന്നു മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് ഈ അറസ്‌റ്റ്. ഇടത് മുന്നണി കൺവീനർ ഇത് നേരത്തെ തന്നെ പറഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

തയ്യാറാക്കിയ പട്ടിക അനുസരിച്ചാണ് അറസ്റ്റ് നടക്കുന്നത്. സർക്കാരിന് മറ്റ് വിവാദങ്ങളും പ്രശ്‌നങ്ങളും ബാലൻസ് ചെയ്യാൻ വേണ്ടി നടത്തുന്ന നാടകമാണ് ഇത്. അറസ്‌റ്റ് നടക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. നഗ്നമായ അധികാര ദുർവിനിയോഗമാണ് നടന്നത്. അറസ്റ്റ് ചെയ്യേണ്ടിയിരുന്നുവെങ്കിൽ അപ്പോൾ തന്നെ ചെയ്യണമായിരുന്നു. തോന്നുമ്പോൾ ചെയ്യാൻ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു.

TAGS: P K KUNHALITTY, IBRAHIM KUNJU, RAMESH CHENNITHALA, PALARIVATTOM FLY OVER CASE, OOMMENCHANDY, VIGILANCE, UDF, LDF, CPM, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.