തൃശൂർ: ജില്ലയിൽ പെരുമാറ്റച്ചട്ടം ലംഘിച്ച് അനധികൃതമായി സ്ഥാപിച്ച 2,021 പ്രചാരണ സാമഗ്രികൾ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. വിവിധ താലൂക്കുകളിൽ പൊതു സ്വകാര്യ ഇടങ്ങളിൽ സ്ഥാപിച്ച കൊടി തോരണങ്ങളും ഫ്‌ളക്‌സ്, ബാനർ, ബോർഡ് എന്നിവയാണ് അതത് താലൂക്ക് ഉദ്യോഗസ്ഥർ നീക്കം ചെയ്തത്. പെരുമാറ്റചട്ടം ലംഘിച്ച് സ്ഥാപിച്ച പ്രചാരണ സാമഗ്രികളല്ലാം അതത് രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ നീക്കം ചെയ്തപ്പോൾ കോർപറേഷൻ പരിധിയിൽ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡും കുന്നംകുളം താലൂക്കിൽ കെഎസ് ഇബി, പൊലീസ് എന്നിവരുടെ സഹായത്തോടെയും സാമഗ്രികൾ നീക്കം ചെയ്തു. തഹസീൽദാർമാരായ എം സന്ദീപ്, രാജേഷ് സി എസ്, രാജു ഇ എൻ, രേവ കെ, ഐ ജെ മധുസൂദനൻ, റഫീഖ് പി യു, ജീവ പി എസ് തുടങ്ങിയവർ നീക്കം ചെയ്യൽ നടപടികൾക്ക് നേതൃത്വം നൽകി.
മുകുന്ദപുരം താലൂക്കിൽ 17 തോരണങ്ങളും 1 കൊടിയും 7 ഫ്‌ളക്‌സുകളും 9 പോസ്റ്ററുകളുമാണ് നീക്കം ചെയ്തത്. കൊടുങ്ങല്ലൂർ താലൂക്കിൽ 34 പോസ്റ്ററുകളും 16 തോരണങ്ങളും 5 കൊടികളും 2 ഫ്‌ളക്‌സുകളും നീക്കം ചെയ്തു. ചാലക്കുടിയിൽ 38 ബോർഡുകളും 12 പോസ്റ്ററുകളും 65 കൊടികളും 110 മീറ്റർ തോരണവും നീക്കം ചെയ്തു. തലപ്പിള്ളി താലൂക്കിൽ 378 കൊടി തോരണങ്ങളും പോസ്റ്ററുകളും ഇലക്ട്രിക് പോസ്റ്റിൽ സ്ഥാപിച്ച 8 കൊടികളും 338 പോസ്റ്ററുകളും കൂടാതെ പറമ്മേൽപടിയിൽ നിന്നും 72 പോസ്റ്ററുകളുടെ രണ്ട് സെറ്റും കൊണ്ടാഴിയിൽ നിന്നും 95 പോസ്റ്ററുകളുടെ രണ്ട് സെറ്റും മാറ്റി. ചാവക്കാട് താലൂക്കിൽ നിന്നും 60 പോസ്റ്ററുകൾ നീക്കം ചെയ്തു. തൃശൂർ താലൂക്കിൽ നിന്ന് 62 ബോർഡുകളും കുന്നംകുളം താലൂക്കിൽ നിന്നും 570 പോസ്റ്ററുകളും 46 ഫ്‌ളെക്‌സുകളും 77 ബാനറുകളും നീക്കം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |