പാലക്കാട്: കൊവിഡിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സുഗമമാക്കുന്നതിന് ബൂത്തുകളിൽ ഇത്തവണ ജോലിക്ക് നിയോഗിക്കുന്നത് അഞ്ച് ഉദ്യോഗസ്ഥരെ. പ്രിസൈഡിംഗ് ഓഫീസർ, മൂന്ന് പോളിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് ഓഫീസർ എന്നിങ്ങനെ അഞ്ചുപേരെയാണ് നിയോഗിക്കുന്നത്.
ഒരു പോളിംഗ് ബൂത്തിന്റെ മൊത്തം ചുമതലയുള്ള ഇൻചാർജ് ഓഫീസറാണ് പ്രിസൈഡിംഗ് ഓഫീസർ. ബൂത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനം, ലോ ആന്റ് ഓർഡർ എന്നിവ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലയാണ്.
ഫസ്റ്റ് പോളിംഗ് ഓഫീസർ വോട്ടർമാരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തും. സെക്കൻഡ് ഓഫീസർ അറ്റന്റൻസ് രജിസ്റ്ററിൽ മാർക്ക് ചെയ്ത് സ്ലിപ്പ് നൽകി മഷി പുരട്ടും. തേർഡ് ഓഫീസർ മഷി വെരിഫൈ ചെയ്ത ശേഷം സ്ലിപ്പ് വാങ്ങി ഇ.വി.എം ആക്ടിവേറ്റ് ചെയ്യും.
കൊവിഡ് ജാഗ്രതയിൽ അസി.ഓഫീസർ
കൊവിഡിന്റെ പശ്ചാത്തലത്തിൽ വോട്ട് ചെയ്യുന്നതിന് മുമ്പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യണം. പോളിംഗ് ബൂത്തിനകത്തേക്ക് കയറുന്ന വോട്ടറുടെ കൈകൾ ആരോഗ്യപ്രവർത്തകർ സാനിറ്റൈസ് ചെയ്യും. വോട്ട് ചെയ്ത ശേഷം അകത്തുനിന്നും സാനിറ്റൈസ് ചെയ്യേണ്ടതും വോട്ടർമാർ സാനിറ്റൈസ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും പോളിംഗ് ബൂത്തിലെ അസി.ഓഫീസറാണ്.
വോട്ടെടുപ്പിന് പാലിക്കേണ്ട കാര്യങ്ങൾ