SignIn
Kerala Kaumudi Online
Sunday, 06 July 2025 2.09 AM IST

കെ.എസ്.ആർ.ടി.സി: കാണാതായ 100 കോടിയിൽ അന്വേഷണം നിലച്ചു

Increase Font Size Decrease Font Size Print Page
ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ 100 കോടിയുടെ ക്രമക്കേട് സംബന്ധിച്ച അന്വേഷണം വഴി മുട്ടി. തുടരന്വേഷണത്തിനോ ,അന്വേഷണം വിജിലൻസിനെ ഏൽപ്പിക്കാനോ കോർപ്പറേഷനും ഗതാഗത വകുപ്പിനും താൽപര്യമില്ല.

കാണാതായ 100.75 കോടി രൂപ സസ്പെൻഷൻ അക്കൗണ്ടായി തുടർന്നുവരുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാറിനെ

എറണാകുളത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി മേധാവി ബിജു പ്രഭാകർ ജനുവരി 16ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്രമക്കേടിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റു മൂന്ന് പേർ വിരമിച്ചവരാണ്. അവരോട് വിശദീകരണം തേടിയിട്ടില്ല.

2010 മുതൽ 2013 വരെയുള്ള കാലയളവിൽ ദൈനംദിന ജോലികൾ നിർവഹിക്കാത്തതിനാൽ 100.75 കോടി രൂപയുടെ തിരിമറി നടന്നുവെന്നാണ് കെ.എം.ശ്രീകുമാറിന് നൽകിയ ചാർജ് ഷീറ്റിൽ പറയുന്നത്.എന്നാൽ, ക്രമക്കേട് നടന്ന കാലയളവിൽ തനിക്ക് അക്കൗണ്ടിംഗ് വിഭാഗത്തിന്റെ ചുമതലയില്ലായിരുന്നുവെന്ന് ശ്രീകുമാർ വിശദീകരണം നൽകി. 2013 മേയ് 13 മുതലാണ് അക്കൗണ്ടിംഗ് വിഭാഗത്തിന്റെ മേധാവിയായതെന്നും ,തന്റെ കാലയളവിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും ശ്രീകുമാർ പറയുന്നു.

100 കോടി വിവാദം

  • വായ്പയിൽ 350 കോടി രൂപ തിരിച്ചടച്ചില്ലെന്ന് കെ.ടി.ഡി.എഫ്.സി
  • അഡി.സെക്രട്ടറി എസ്. അനിൽകുമാറിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത് 100 കോടിയുടെ ക്രമക്കേട്
  • തുക അപ്രത്യക്ഷമായത് മൂന്നു തവണയായി
  • രേഖപ്പെടുത്താതെ ഡിപ്പോകൾക്ക് നൽകിയെന്ന് വാദം

TAGS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.