ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
കേസ് അന്വേഷണം പൂർത്തിയായിട്ടില്ലെന്നും, ശിവശങ്കർ ജയിലിന് പുറത്തുള്ളത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് ഇഡിയുടെ വാദം. അതേസമയം ഇടക്കാല ഉത്തരവിന് മുൻപ് തന്റെ വാദം കേൾക്കണം എന്നാവശ്യപ്പെട്ട് ശിവശങ്കർ നൽകിയ ഹർജിയും ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ കഴിഞ്ഞ ഒക്ടോബർ 28നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. 98 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഫെബ്രുവരി മൂന്നിനാണ് ശിവശങ്കർ ജയിൽ മോചിതനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |