SignIn
Kerala Kaumudi Online
Wednesday, 09 July 2025 8.21 AM IST

റോക്ക് പ്രസിഡന്റാകണമെന്ന് അമേരിക്കക്കാർ!

Increase Font Size Decrease Font Size Print Page

rock

വാഷിംഗ്ടൺ: ജോ ബൈഡൻ പ്രസിഡന്റായി സ്ഥാനമേറ്റ് ആറ് മാസം തികയുന്നതിന് മുൻപ് തന്നെ അടുത്ത പ്രസിഡന്റിനെ തേടി അമേരിക്കക്കാർ. കൺസ്യൂമർ റിസ‌ർച്ച് കമ്പനിയായ പിപ്പിൾ സേ നടത്തിയ സർവേയിൽ രാജ്യത്തിന്‍റെ 47-ാം പ്രസിഡന്റാകാൻ യോഗ്യനായി അമേരിക്കക്കാർ തെരഞ്ഞെടുത്തിരിക്കുന്നത് ലോകപ്രശ്സത ഹോളിവുഡ് താരവും മുൻ റസലിംഗ് താരവുമായ റോക്കെന്ന ഡ്വയ്ൻ ജോൺസനെയാണ്. 30,138 പേർ പങ്കെടുത്ത സർവേയിൽ 46 ശതമാനം ആളുകളാണ് റോക്കിന് അനുകൂലമായി വോട്ട് ചെയ്തത്. താൻ ആശ്ചര്യപ്പെട്ടുവെന്നും പൂർവപിതാക്കന്മാർ തന്നെപ്പോലെയുള്ള ഒരാളെ പ്രസിഡന്റായി വിഭാവനം ചെയ്തിട്ടുണ്ടോ എന്ന് അറിയില്ലെന്നുമായിരുന്നു ഇതിനെക്കുറിച്ച് റോക്ക് ട്വിറ്ററിൽ കുറിച്ചത്.

നേരത്തെ ചില അഭിമുഖങ്ങളിലും പ്രസിഡന്റാകാൻ താൽപര്യമുണ്ടെന്ന്റോക്ക് വെളിപ്പെടുത്തിയിരുന്നു. ജനങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ ഭാവിയിൽ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 200 ദശലക്ഷം ഫോളോവേഴ്സുമായി ഇൻസ്റ്റഗ്രാമിലെ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന അമേരിക്കക്കാരനാണ് 48കാരനായ റോക്ക്. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന ഹോളിവുഡ് താരങ്ങളിൽ ഒരാൾ കൂടിയാണദ്ദേഹം.റോക്ക് നായകനായി അഭിനയിച്ച നിരവധി ചിത്രങ്ങളാണ്പുറത്തറങ്ങാനുള്ളത്. അതേസമയം, റോക്ക് ഡബ്ല്യിയു.ഡബ്ല്യിയു.ഇയിലേക്ക് മടങ്ങിപ്പോകുന്നുവെന്നും വാർത്തകളുണ്ട്. റസ്ൽമാനിയ 39ൽ റോമൻ റെയ്ൻസുമായി റോക്കിന്‍റെ മത്സരമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ടെക്സാസ് ഗവർണറാകാൻ ഒരുങ്ങുന്ന അക്കാഡമി പുരസ്കാര ജേതാവ് മാത്യു മകോനഹേക്കിനും സർവേയിൽ ജനപിന്തുണ ലഭിച്ചു. 41 ശതമാനം ആളുകൾ അദ്ദേഹം ഗവർണറാകുന്നതിനെ അനുകൂലിച്ചു.

TAGS: NEWS 360, WORLD, WORLD NEWS, ROCK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.