തൃശൂർ: 15 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി പള്ളിപാട്ടുപടി സുധീഷിനെ (35) പത്ത് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ബിന്ദു സുധാകർ ശിക്ഷ വിധിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 377, 511 വകുപ്പുകൾ പ്രകാരം 5 വർഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും പോക്സോ വകുപ്പ് 8, 7 പ്രകാരം 5 വർഷം കഠിന തടവിനും 50,000 രൂപ പിഴയടക്കുവാനും വെവ്വേറെ ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു. ശിക്ഷ വെവ്വേറെ അനുഭവിക്കണമെന്ന പ്രത്യേകതയും ഈ വിധിയിലുണ്ട്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 12 രേഖകളും, ആറ് തൊണ്ടി മുതലുകളും ഹാജരാക്കി. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെറുതുരുത്തി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ചെറുതുരുത്തി പൊലീസ് ഇൻസ്പെക്ടറായ വിപിൻ ദാസാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസ് വിചാരണയ്ക്ക് പ്രൊസിക്യൂഷൻ സഹായികളായി സി.പി.ഒമാരായ പി. ആർ ഗീത, ചെറുതുരുത്തി സ്റ്റേഷനിലെ റോണി എന്നിവർ പ്രവർത്തിച്ചു. കേസിൽ പ്രൊസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. പി. അജയ് കുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |