ടെൽ അവീവ്: ഇസ്രയേലിൽ രോഗിയായ ഒരേയൊരു യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ വിമാനം താണ്ടിയത് 4000 കിലോമീറ്റർ ദൂരം. ഇസ്രയേലിന്റെ ദേശിയ വിമാന കമ്പനിയായ എൽ അല്ലിന്റെ ബോയിംഗ് 737 ജെറ്റ് വിമാനമാണ് ടെൽ അവീവിൽ നിന്ന് കാസബ്ലാങ്കയിലേക്ക് ഇത്രയും ദൂരം സഞ്ചരിച്ചത്.
160 സീറ്റുകൾ ഉള്ള വിമാനത്തിൽ ഒറ്റക്ക് സഞ്ചരിച്ചത് ഇസ്രയേലുകാരനായ ബിസിനസുകാരനാണന്നാണ് വിവരം. വിമാനങ്ങളെ ട്രാക്കു ചെയ്യുന്ന വെബ്സൈറ്റ് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിമാനം ടെൽ അവീവിലെ എയർപ്പോർട്ടിൽ നിന്ന് ഇന്നലെ ഉച്ചക്ക് ഇസ്രയേൽ സമയം 2.20 ന് പുറപ്പെട്ട് വൈകുന്നേരം 5.22 ന് കാസബ്ലാങ്കയിൽ എത്തിയെന്നാണ് റിപ്പോർട്ട്. പണം നൽകി സ്വീകരിക്കുന്ന സേവനങ്ങളിലൊന്നാണിതെന്നാണ് വിമാനകമ്പനി അധികൃതരുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |