തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തിന് ജനം നൽകിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പു ഫലമെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എം.എൻ സ്മാരകത്തിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള നിരന്തരമായ അവഗണനയ്‌ക്കെതിരായ പ്രതിഫലനംകൂടിയാണിത്. അഞ്ചുവർഷം ജനങ്ങളോടൊപ്പം നിൽക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്ത എൽ.ഡി.എഫിന് ജനം നൽകിയ പ്രതിഫലമാണ് ഈ വിജയം.
എല്ലാ വെല്ലുവിളികളെയും നേരിട്ട് എൽ.ഡി.എഫിനുവേണ്ടി പ്രവർത്തിച്ച പ്രവർത്തകർക്കുമായി വിജയം സമർപ്പിക്കുന്നു. 35 സീറ്റു ലഭിച്ചാൽ കേരളം ഭരിക്കുമെന്നു സ്വപ്നം കാണുന്നതിന് മര്യാദവേണ്ടെയെന്നും കാനം ചോദിച്ചു. കേന്ദ്രം ഭരിക്കുന്ന കക്ഷി കേരളത്തിൽ സമ്പൂജ്യരായ കാഴ്ചയാണ് കാണുന്നത്. പ്രതിപക്ഷം അഴിച്ചുവിട്ട ആരോപണങ്ങൾക്ക് ജനം വിലകൽപ്പിച്ചില്ല. ഒരു നിമിഷംകൊണ്ട് ഫലം വിശകലനം ചെയ്തു ജയപരാജയങ്ങൾ വിലയിരുത്താൻ ഞാൻ ആളല്ലെന്നും കാനം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |