SignIn
Kerala Kaumudi Online
Friday, 26 April 2024 6.47 PM IST

'ജയിച്ച വനിതാ എംഎൽഎയെ അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റിനു താഴെ വന്ന അഭിപ്രായമാണിത്'; കെകെ രമയ്‌ക്ക് നേരെയുള്ള അധിക്ഷേപത്തിൽ പ്രതികരണവുമായി പി ഗീത

k-k-rema-rmp

തിരുവനന്തപുരം: വടകര മണ്ഡലത്തിൽ നിന്നും ജയിച്ച കെ.കെ. രമയെ അഭിനന്ദിച്ചു കൊണ്ടുളള പോസ്റ്റിനുതാഴെ അപമാനകരമായ പരാമർശം നടത്തിയ സംഭവത്തിൽ പ്രതിഷേധവുമായി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ പി. ​ഗീത. 'നിയമസഭ തൂത്തുവാരാനും ചായ വാങ്ങി കൊടുക്കാനും ഇനി വേറെ ആളെ നോക്കണ്ട'-എന്ന കമന്റിനെതിരെ ഭരണ-പ്രതിപക്ഷ എം.എൽ.എമാർക്ക് ഫേസ്ബുക്കിൽ എഴുതിയ തുറന്ന കത്തിലാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

p-geetha

​​​​​​അടിച്ചുവാരലും ചായകൊണ്ടുവരലുമൊക്കെ ആവശ്യമായ കാര്യങ്ങൾ തന്നെ. പക്ഷേ ഞങ്ങൾ വിചാരിച്ചത് നിയമങ്ങൾ നിർമ്മിക്കാനുള്ള സഭയാണതെന്നായിരുന്നു. അതു വിചാരിച്ചാണ് അങ്ങോട്ട് 140 പേരെ ജയിപ്പിച്ചയക്കുന്നത്. ഇനി അതല്ലായെങ്കിൽ ഞങ്ങളോടു തുറന്നു പറയുക. ഇനി പ്രതിപക്ഷത്തുള്ളവർ അങ്ങനെ ചെയ്തു കൊള്ളണമെന്നാണോ? അതോ വനിതാ എംഎൽഎമാർ നിയമസഭയിലെത്തിയാലും ചെയ്യേണ്ടത് വീട്ടുജോലികളാണെന്ന് കേരള നിയമസഭയുടെ നിയമാവലികളിൽ എവിടെയെങ്കിലുമുണ്ടോ? അറിയാഞ്ഞിട്ടു ചോദിക്കുന്നതാണ്.

ഇതൊന്നുമല്ലെങ്കിൽ ഈ പരാമർശം ഭരണഘടനാവിരുദ്ധമാണ്. ജനപ്രതിനിധികളെയും കേരള നിയമസഭയിലെ ഭരണപക്ഷ പ്രതിപക്ഷങ്ങളെ ഒന്നടങ്കവും അതിനാൽ ജനാധിപത്യത്തെത്തന്നെയും അവഹേളിക്കുന്ന ഈ പരാമർശത്തിനെതിരെ നടപടിയുണ്ടാകണമെന്നഭ്യർഥിക്കുന്നു. അതല്ലായെങ്കിൽ ബാക്കിയുള്ള 139 പേരും ഇക്കാര്യത്തിൽ നികുതി ദായകരായ ജനങ്ങൾക്കു മറുപടി പറയാൻ ബാദ്ധ്യസ്ഥരാണെന്ന് വിനയപുരസരം അറിയിക്കുന്നുവെന്നും ​ഗീയ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പി. ​ഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്

ബഹു. ഭരണപക്ഷ പ്രതിപക്ഷ എംഎൽഎമാർക്ക് ഒരു തുറന്ന കത്ത്.

ജയിച്ച ഒരു വനിതാ എംഎൽഎയെ , അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റിനു താഴെ വന്ന അഭിപ്രായമാണിത്. ബാക്കി 139 എംഎൽഎമാരും ഇതിനു മറുപടി പറയണം സമൂഹത്തോട്. നിങ്ങളിൽ ആരുടെ കൂട്ടത്തിൽ ഉള്ള ആളാണ് ഈ അഭിപ്രായക്കാരൻ എന്നെനിക്കറിയില്ല.

കേരള നിയമസഭയിലേക്ക് ജനങ്ങൾ എം എൽ എ മാരെ നികുതിപ്പണം കൊടുത്തു പറഞ്ഞയക്കുന്നത് അവിടെ അടിച്ചുവാരാനും ചായകൊണ്ടുവരാനുമായിരുന്നോ ഇതു വരെ ? ഇപ്പോൾ ആണോ? ഞങ്ങൾക്കറിയില്ലായിരുന്നു നിയമസഭയിലെത്തുന്നവർ അതാണവിടെ ഇത്ര കാലം ചെയ്തു കൊണ്ടിരുന്നതെന്ന്. അതു മോശം കാര്യമായതുകൊണ്ടല്ല. അടിച്ചുവാരലും ചായകൊണ്ടുവരലുമൊക്കെ ആവശ്യമായ കാര്യങ്ങൾ തന്നെ . പക്ഷേ ഞങ്ങൾ വിചാരിച്ചത് നിയമങ്ങൾ നിർമ്മിക്കാനുള്ള സഭയാണതെന്നായിരുന്നു. അതു വിചാരിച്ചാണ് അങ്ങോട്ട് 140 പേരെ ജയിപ്പിച്ചയക്കുന്നത്. ഇനി അതല്ലായെങ്കിൽ ഞങ്ങളോടു തുറന്നു പറയുക.

ഇനി പ്രതിപക്ഷത്തുള്ളവർ അങ്ങനെ ചെയ്തു കൊള്ളണമെന്നാണോ? അതോ വനിതാ എംഎൽഎമാർ നിയമസഭയിലെത്തിയാലും ചെയ്യേണ്ടത് വീട്ടുജോലികളാണെന്ന് കേരള നിയമസഭയുടെ നിയമാവലികളിൽ എവിടെയെങ്കിലുമുണ്ടോ? അറിയാഞ്ഞിട്ടു ചോദിക്കുന്നതാണ്.

ഇതൊന്നുമല്ലെങ്കിൽ ഈ പരാമർശം ഭരണഘടനാവിരുദ്ധമാണ്.ജനപ്രതിനിധികളെ യും കേരള നിയമസഭയിലെ ഭരണപക്ഷ പ്രതിപക്ഷങ്ങളെ ഒന്നടങ്കവും അതിനാൽ ജനാധിപത്യത്തെത്തന്നെയും അവഹേളിക്കുന്ന ഈ പരാമർശത്തിനെതിരെ നടപടിയുണ്ടാകണമെന്നഭ്യർഥിക്കുന്നു. അതല്ലായെങ്കിൽ ബാക്കിയുള്ള 139 പേരും ഇക്കാര്യത്തിൽ നികുതി ദായകരായ ജനങ്ങൾക്കു മറുപടി പറയാൻ ബാധ്യസ്ഥരാണെന്ന് വിനയ പുരസ്സരം അറിയിക്കുന്നു.

എന്ന്
ഗീത

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: P GEETHA, K K RAMA, KERALA LEGISLATIVE ASSEMBLY, ELECTION, ELECTION2021, VADAKARA, K K REMA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.