ജോധ്പൂർ: വിവാദ ആൾദൈവം അസാറാം ബാപ്പുവിന് കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസ തടസമുളളതിനെ തുടർന്ന് ജോധ്പൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ഇയാളെ പ്രവേശിപ്പിച്ചു. ബലാൽസംഗ കേസിൽ ജോധ്പൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്കൊപ്പം ജയിൽ ശിക്ഷ അനുഭവിക്കുന്ന മറ്റ് 12പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മുൻപ് ഫെബ്രുവരി മാസത്തിലും ശ്വാസ തടസത്തെ തുടർന്ന് 80കാരനായ ബാപ്പുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2013ൽ ജോധ്‌പൂരിൽ വച്ച് 16കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2014ലാണ് അസാറാം അറസ്‌റ്റിലായത്. ഈ കേസിൽ 2018ൽ ജീവപര്യന്തം തടവിന് വിധിച്ചു. തുടർന്ന് ശിക്ഷയ്‌ക്കെതിരെ കോടതിയെ സമീപിച്ചെങ്കിലും ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ കോടതി
ശരിവയ്‌ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |