വയനാട്: മുത്തങ്ങയിൽ സാനിറ്റൈസർ നിർമ്മാണത്തിന് എന്ന വ്യാജേന കർണാടകയിൽ നിന്നും കടത്തിയ 11000 ലിറ്റർ സ്‌പിരിറ്റ് പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്‌പിരിറ്റ് പിടികൂടിയത്. കേരളത്തിലെ വിവിധ ഇടങ്ങളിലെ മദ്യ നിർമ്മാണത്തിനായി എത്തിച്ച സ്‌പിരിറ്റാണിതെന്നാണ് പ്രാഥമിക നിഗമനം.
സാനിറ്റൈസർ നിർമ്മാണത്തിന് ആണെന്ന് വാഹന ഉടമകൾ മൊഴി നൽകിയെങ്കിലും പരിശോധനയിൽ അതല്ലെന്ന് തെളിഞ്ഞു. മലപ്പുറം, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലേക്ക് മദ്യം നിർമ്മാണത്തിനായി എത്തിച്ച സ്‌പിരിറ്റ് എന്നാണ് എക്സൈസിന്‍റെ നിഗമനം. ഇത്തരത്തിൽ വ്യാപകമായി കേരളത്തിലേക്ക് സ്‌പിരിറ്റ് എത്തിച്ചിട്ടുണ്ട് എന്ന് സംശയം ഉദ്യോഗസ്ഥർക്കുണ്ട്.
വയനാട്ടിലെ മുഴുവൻ ചെക്ക് പോസ്റ്റുകളിലും വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം. വാഹനവും സ്‌പിരിറ്റും ഇന്ന് ബത്തേരി കോടതിയിൽ ഹാജരാക്കും. വാഹന ഉടമ അടക്കമുള്ളവർക്കെതിരെ കേസെടുത്തിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |