മുംബയ്: കൊവിഡ് രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ വൈദ്യൻ അറസ്റ്റിൽ. നാഗ്പൂർ ജില്ലയിലെ പഴക്കച്ചവടക്കാരനായ ചന്ദൻ നരേഷ് ചൗധരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ കാംതി പ്രദേശവാസിയാണ് ഇയാൾ.
ചന്ദൻ നരേഷ് ചൗധരി പഴങ്ങൾക്കൊപ്പം ഐസ്‌ക്രീമും വിൽക്കാറുണ്ടായിരുന്നു. ഇലക്ട്രീഷ്യനായും ജോലി ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ ഓം നാരായണ മൾട്ടി പർപ്പസ് സൊസൈറ്റി എന്ന പേരിൽ ഒരു ചാരിറ്റബിൾ ഡിസ്‌പെൻസറി നടത്തിവരികയാണ്.
ഡിസ്‌പെൻസറിയിലെത്തുന്ന രോഗികൾക്ക് ഡോക്ടറെന്ന വ്യാജേന ആയൂർവേദ ചികിത്സയും നൽകി. കൊവിഡ് രോഗികളെയും ഇയാൾ ചികിത്സിച്ചിരുന്നു. ചന്ദൻ നരേഷിന്റെ ഒരു പരിചയക്കാരനാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. വിവരം ലഭിച്ചയുടൻ ഡിസ്‌പെൻസറിയിൽ പൊലീസ് റെയ്ഡ് നടത്തി. ഇവിടെനിന്ന് ഓക്‌സിജൻ സിലിണ്ടറുകൾ, സിറിഞ്ചുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |