തൃശൂർ : കൊടകരയിൽ കുഴൽപ്പണം കവർന്ന സംഭവത്തിൽ പിടിച്ചെടുത്തത് 47.5 ലക്ഷം. എന്നാൽ, പൊലീസിൽ പരാതിക്കാരൻ നൽകിയത് 25 ലക്ഷം എന്നായിരുന്നു. കാറും 25 ലക്ഷവും നഷ്ടപ്പെട്ടെന്നായിരുന്നു കോഴിക്കോട് അബ്കാരിയും ആർ.എസ്.എസ് പ്രവർത്തകനുമായ ധർമ്മരാജൻ ഡ്രൈവർ ഷംജീർ മുഖേന കൊടകര പൊലീസിന് പരാതി നൽകിയിരുന്നത്. അതേസമയം, പിടിച്ചെടുത്തതിനേക്കാൾ കൂടുതൽ തുക ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
ഇന്നലെ മുഖ്യ ആസൂത്രകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കണ്ണൂർ ഇരിട്ടി മുഴക്കുന്ന് സക്കീന മൻസിലിൽ (കുനൂൽ വീട്) അബ്ദുൾ റഹീം ആണ് അറസ്റ്റിലായത്. ഇയാളെ കണ്ണൂരിലെ വീട്ടിൽ നിന്ന് അന്വേഷണസംഘം പിടികൂടി. കസ്റ്റഡിയിലുള്ള പ്രതികളിൽ നിന്നുള്ളവരെ ചോദ്യം ചെയ്യലിലാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞത്. നിരീക്ഷണത്തിന് ശേഷമായിരുന്നു അബ്ദുൾ റഹീമിനെ അന്വേഷണ സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് മറ്റ് വിവരങ്ങൾ അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ഏപ്രിൽ മൂന്നിനാണ് കൊടകര ഫ്ളൈഒാവറിന് സമീപം വ്യാജ വാഹനാപകടമുണ്ടാക്കി പണം തട്ടിയത്. പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കൊണ്ടു പോയിരുന്ന മുന്നര കോടി ആയിരുന്നു ഇതെന്നും പറയയപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |