ന്യൂഡൽഹി: ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ഡൽഹി സർവകലാശാല അദ്ധ്യാപകനും മലയാളിയുമായ ഹാനി ബാബുവിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. മുംബയ് ജെജെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണിലെ അണുബാധയ്ക്കുള്ള ചികിത്സയ്ക്കായാണ് ഹാനി ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹാനി ബാബുവിന് വിദഗ്ധ ചികിത്സ വേണമെന്നും ഇതിനായി ആശുപത്രി മാറ്റം ആവശ്യപ്പെടുമെന്നും അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. ഹാനി ബാബുവിന്റെ കുടുംബം മുംബയില്‍ എത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂലൈ മുതൽ വിചാരണ തടവുകാരനായി മുംബയിലെ തലോജാ ജയിലിൽ കഴിയുകയാണ് ഹാനി ബാബു. കണ്ണിൽ അണുബാധയുള്ള ഹാനി ബാബുവിന് ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു.
മേയ് മൂന്ന് മുതൽ ഹാനി ബാബുവിന്റെ ഇടത് കണ്ണിന് കടുത്ത അണുബാധയുണ്ടെന്നാണ് കുടുംബം പറയുന്നത്. രൂക്ഷമായ വേദന മൂലം ഉറങ്ങാൻ പോലും കഴിയുന്നില്ല, ജയിലിൽ വെള്ളം ലഭിക്കാത്തത് കാരണം കണ്ണ് വൃത്തിയാക്കാൻ കഴിയുന്നില്ലെന്നും കുടുംബം തങ്ങളുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
content details: hani babu infected with covid.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |