ടെൽ അവീവ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മരണം നൂറ് കടന്നു. ഗാസയില്‍ 109 പേരും ഇസ്രയേലില്‍ ഏഴുപേരുമാണ് കൊല്ലപ്പെട്ടത്. ഹമാസിനെതിരായ ആക്രമണം വര്‍ദ്ധിപ്പിക്കുമെന്ന സൂചന നല്‍കി കൂടുതല്‍ സൈന്യത്തെ ഇസ്രയേല്‍ ഗാസ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുകയാണ്.
ഹമാസിനെതിരെ ആക്രമണം ശക്തമാക്കിയ സൂചനകളാണ് ഇസ്രയേല്‍ നല്‍കുന്നത്. യുദ്ധസമാനമായ സാഹചര്യം നേരിടാന്‍ കൂടുതല്‍ സൈന്യത്തെ ഗാസ ബോര്‍ഡറിലേക്ക് വിന്യസിച്ചു. ഗാസയിലെ 14 നില പാര്‍പ്പിട സമുച്ചയം ഇസ്രയേല്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നതിനുപിന്നാലെ 130 റോക്കറ്റുകള്‍ ഇസ്രയിലേക്ക് തൊടുത്താണ് ഹമാസ് തിരിച്ചടിച്ചത്. ടെല്‍ അവീവ് വരെ കടന്നുചെന്ന് വ്യോമാക്രമണം നടത്തുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി.
ഗാസയ്ക്കുപുറമെ സൗത്ത് ലെബനനില്‍ നിന്നും ഇസ്രയേല്‍ ലക്ഷ്യമാക്കി മൂന്ന് റോക്കറ്റുകളെത്തി. ലെബനനിലെ ഹമാസ് പക്ഷക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം, അറബ്–ജൂത വംശജര്‍ ഇടകലര്‍ന്ന് കഴിയുന്ന നഗരങ്ങളില്‍ ജനം പരസ്‌പരം ഏറ്റുമുട്ടുന്നത് തുടരുകയാണ്.
സംഘര്‍ഷങ്ങളൊഴിവാക്കാന്‍ യു എന്‍, ഈജിപ്‌ത്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ആക്രമണത്തിൽ ഗ്രൗണ്ട് ഓപ്പറേഷന്‍റെ സാദ്ധ്യതയും തള്ളിക്കളയാനാവില്ല. വ്യോമാക്രമണത്തിന്‍റെ കാഠിന്യവും റോക്കറ്റുകളുടെ എണ്ണവും ഇസ്രയേല്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |