കൊച്ചി: കരിപ്പൂർ വിമാനാപകടത്തിന് ഇരയായവർക്ക് എത്രയും വേഗം നഷ്‌ടപരിഹാരം നൽകാൻ ഹൈക്കോടതി എയർ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി. പാലക്കാട് സ്വദേശി മുഹമ്മദ് മുസ്‌തഫ ഉൾപ്പെടെ എട്ടുപേർ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് എൻ.നഗരേഷിന്റെ ബെഞ്ചിന്റെ ഉത്തരവ്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഹർജിക്കാരുടെ പരാതികൾ പരിഗണിച്ചുവരികയാണെന്നും ഇൗ ഘട്ടത്തിൽ ഹർജികൾ അപക്വമാണെന്നും എയർ ഇന്ത്യ എക്‌സ്‌പ്രസ് അധികൃതർ വാദിച്ചു. ഈ വാദം അംഗീകരിച്ചെങ്കിലും 2020 ആഗസ്റ്റ് ഏഴിന് അപകടമുണ്ടായി ഒമ്പതു മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം നൽകിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളിലെ തുടർ നടപടികൾ അനന്തമായി നീളുന്നത് അനുചിതമാണ്. അനാവശ്യ കാലതാമസം ഒഴിവാക്കി നഷ്ടപരിഹാരം ഉടൻ നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |