തിരുവനന്തപുരം: ഇന്ന് അർധരാത്രി മുതൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, എന്നീ ജില്ലകളിൽ നിലവിൽ വരുന്ന ട്രിപ്പിൾ ലോക്ക്ഡൗൺ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ നേരിയ മാറ്റം വരുത്തി സംസ്ഥാന സർക്കാർ.
ബാങ്കുകളുടെ പ്രവൃത്തി സമയം സംബന്ധിച്ചും പാൽ, പത്രം എന്നിവയുടെ വിതരണത്തിനുള്ള സമയക്രമത്തിനുമാണ് മാറ്റം വരുത്തിയിട്ടുള്ളത്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലും ബാങ്കുകൾ തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളിലായിരിക്കും പ്രവർത്തിക്കുക. നിശ്ചിത സമയപരിധിയില്‍ മിനിമം ജീവനക്കാരെ വച്ചുവേണം ബാങ്കുകൾ പ്രവർത്തിക്കേണ്ടത്.
ട്രിപ്പിള്‍ ലോക്ഡൗണില്‍ ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും പത്തു മുതല്‍ ഒന്നു വരെമാത്രം കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പഴയ തീരുമാനത്തിൽ മാറ്റംഎം വരുത്തിയിരിക്കുന്നത്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ജില്ലകൽ പാല്‍, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണം കൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും. മുമ്പ്, ആറുമണിക്കകം പത്രം, പാല്‍ വിതരണം അവസാനിപ്പിക്കണമെന്നായിരുന്നു നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |