പത്തനംതിട്ട:കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ നടന്ന 8.13 കോടിയുടെ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുത്തു. തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. കേസ് ഫയൽ പത്തനംതിട്ട സി.െഎ ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണം ഇന്ന് തുടങ്ങും.
തട്ടിപ്പിൽ പ്രതിയായ കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസിനെ (36) ബംഗളൂരുവിൽ നിന്ന് പത്തനംതിട്ട പൊലീസ് പിടികൂടിയിരുന്നു. ഇയാൾ റിമാൻഡിലാണ്. കസ്റ്റഡിയിൽ കിട്ടാൻ ക്രൈംബ്രാഞ്ച് പത്തനംതിട്ട കോടതിയിൽ അപേക്ഷ നൽകും.ഇടപാടുകാർ ക്ലോസ് ചെയ്യാൻ നിർദ്ദേശിച്ച സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളും തട്ടിപ്പിന് ദുരുപയോഗം ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. സ്ഥിരനിക്ഷേപങ്ങൾ ക്ലോസ് ചെയ്ത പണം 9 അക്കൗണ്ടുകളിലേക്കാണ് വിജീഷ് ആദ്യം നിക്ഷേപിച്ചത്. സ്വന്തം പേരിലുളള 4 അക്കൗണ്ടുകളിലേക്ക് 5, 39,79, 448 രൂപ മാറ്റി. ഭാര്യയുടെ പേരിലുളള 3 അക്കൗണ്ടുകളിലേക്ക് 2, 54, 44, 170 രൂപയും മാറ്റി. ഭാര്യാ പിതാവിന്റെ അക്കൗണ്ടിലേക്ക് 5 ലക്ഷം രൂപയും അമ്മയുടെ അക്കൗണ്ടിലേക്ക് രണ്ട് ലക്ഷവും മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |