തിരുവനന്തപുരം:കാലവർഷം ആസന്നമായിരിക്കെ, ഡെങ്കിപ്പനിക്കും സാദ്ധ്യതയുള്ളതിനാൽ മൂന്നാഴ്ച നിർണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൂന്നോ നാലോ വർഷം കൂടുമ്പോൾ ശക്തമാകുന്ന ഡെങ്കിപ്പനി മുൻപ് വ്യാപകമായത് 2017ലാണ്. ആ ഇടവേള വച്ച് നോക്കിയാൽ ഈ വർഷം രോഗം വീണ്ടും ശക്തമാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ വരുന്ന എല്ലാ ഞായറാഴ്ചകളും ഡ്രൈ ഡേ ആയിരിക്കണം. വീടിനകവും പുറവും വെള്ളം കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. കൊതുകു നിവാരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളും റസിഡൻഷ്യൽ അസോസിയേഷനുകളും ഓരോ കുടുംബവും ഉത്തരവാദിത്തമായി ഏറ്റെടുത്ത് വിട്ടുവീഴ്ചയില്ലാതെ ചെയ്യണം.
അടച്ചിട്ട മുറികളിലാണ് ഏറ്റവും എളുപ്പം കൊവിഡ് വ്യാപിക്കുക എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ എല്ലാ തൊഴിൽ സ്ഥാപനങ്ങളും ശ്രദ്ധ പുലർത്തണം. എ.സി മുറികളിൽ വായു സഞ്ചാരമുണ്ടാകില്ല. അതുകൊണ്ട് എ.സി പ്രവർത്തിപ്പിക്കാത്തതു കൊണ്ട് മാത്രം കാര്യമില്ല.
ഫാനുകളും വായു പുറന്തള്ളാൻ എക്‌സോസ്റ്റ് ഫാനുകളും ഉപയോഗിക്കണം. ലോക്ക്ഡൗൺ കാലത്തും പ്രവർത്തിക്കേണ്ടി വരുന്ന, വർക്ക് ഫ്രം ഹോം പൂർണമായും പ്രായോഗികമല്ലാത്ത മാദ്ധ്യമ സ്ഥാപനങ്ങൾ പോലുള്ളവ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |