ആരോഗ്യമേഖലയ്ക്കായി ചിലവഴിക്കുന്ന പണവും സെന്‍ട്രല്‍ വിസ്ത പദ്ധതിക്കുള്ള ധനവിഹിതവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര വന, നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി. സെന്‍ട്രല്‍ വിസ്ത പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണെന്നും ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നവർ മാന്യമായാണ് അത് ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു.
ദേശീയ മാദ്ധ്യമമായ ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'സെന്‍ട്രല്‍ വിസ്ത പദ്ധതിയെ വിമര്‍ശിക്കുന്ന ചിലര്‍ മാന്യതയുടെ പരിധി പരിഗണിക്കണം. പദ്ധതിയെക്കുറിച്ച് തികച്ചും നിയമാനുസൃതമായ ഒരു പുസ്തകമുണ്ട്. 2022ല്‍ ഒരു സ്വതന്ത്ര രാജ്യമെന്ന നിലയില്‍ രാജ്യം 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഒരു പുതിയ പാര്‍ലമെന്റ് ആവശ്യമാണ്, കാരണം നിലവിലുള്ളത് ഭൂകമ്പ മേഖല നാലിലാണ്.'-ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
മുമ്പ്, സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് കാണിച്ചുകൊണ്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഹര്‍ജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെ അദ്ധ്യക്ഷതയിലുള്ള ബഞ്ചാണ് ഹര്‍ജി തള്ളിയത്. പരാതിക്കാര്‍ പ്രത്യേക ഉദ്ദേശലക്ഷ്യത്തോടെയാണ് ഹര്‍ജി ഫയല്‍ ചെയ്തതെന്നാണ് ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചത്.
content details: money spent on central vista project and money allocated for health sector are different says hardeep singh puri.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |