തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധികൾക്കിടെ സംസ്ഥാനത്ത് വീണ്ടുമൊരു അദ്ധ്യായന വർഷം. സ്‌കൂൾ പ്രവേശനോത്സവത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ ഓൺലൈനായി നിർവഹിച്ചു. പുതിയ ലോകം കുഞ്ഞുങ്ങളുടെ ലോകമാണെന്നും അത് കെട്ടിപടുക്കാനുളള തുടക്കമാണ് പ്രവേശനോത്സവമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിസന്ധിഘട്ടങ്ങൾ വലിയ പാഠങ്ങൾ പഠിക്കാനുളള അവസരമാണ്. വിദ്യാഭ്യാസം വിവരശേഖരണം മാത്രമല്ല. ഡിജിറ്റൽ ഡിവൈഡ് പ്രതിസന്ധിയെ കേരളം ഒറ്റക്കെട്ടായാണ് നേരിട്ടത്. പുത്തനുടുപ്പുമിട്ട് സ്‌കൂളിലേക്ക് പോകുന്ന കാലം വിദൂരമല്ല. ലോകം മുഴുവൻ ഇങ്ങനെയാണെന്ന് രക്ഷകർത്താക്കൾ കുട്ടികളെ പറഞ്ഞ് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശരിയായി ഓൺലൈൻ വിദ്യാഭ്യാസം ഘട്ടംഘട്ടമായി നടപ്പാക്കും. അദ്ധ്യാപകരുമായി നേരിട്ട് സംവദിക്കാനുളള അവസരം ഇക്കൊല്ലമുണ്ട്. ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് ഓൺലൈൻ വിദ്യാഭ്യാസത്തിനുളള അവസരമൊരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അദ്ധ്യക്ഷനായി. ഗതാതഗത വകുപ്പ് മന്ത്രി ആന്‍റണി രാജു, ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ തുടങ്ങിയവർ പങ്കെടുത്തു.
മൂന്നരലക്ഷം കുട്ടികളാണ് ഇന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നത്. കൊവിഡ് കാലത്തും പഠനം മുടങ്ങാതിരിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ പോരായ്‌മകള്‍ പരിഹരിക്കുന്നതിനൊപ്പം വീട്ടിലിരുന്നുള്ള പഠനം മികവുറ്റതാക്കുന്നതിനുമായി പുതിയ നിര്‍ദേശങ്ങളും ക്രമീകരണങ്ങളുമുണ്ട്. പഠനത്തിന്‍റെ ഭാഗമായുള്ള കൗണ്‍സലിംഗിനൊപ്പം തന്നെ ടെലികൗണ്‍സിലിംഗിനുള്ള സൗകര്യവും ഇത്തവണ ഒരുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |