തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കൂടുതൽ വ്യവസായങ്ങളെ ആകർഷിക്കുന്നതിനും നിലവിലുള്ളവ വികസിപ്പിച്ച് കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനുമായി സമഗ്ര കർമ പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തിലെ വ്യവസായികളുമായി ഓൺലൈനിൽ സംവദിക്കുകയായിരുന്നു മന്ത്രി.
നൂറുദിനം, ഒരു വർഷം, അഞ്ചു വർഷം എന്നിങ്ങനെ കാലപരിധി നിശ്ചയിച്ചുകൊണ്ടാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. മെഡിക്കൽ ഉപകരണങ്ങൾ, ഇലക്‌ട്രോണിക്സ്, ഭക്ഷ്യ സംസ്‌കരണ വ്യവസായ മേഖലകൾ എന്നിവയ്ക്ക് ഊന്നൽ നൽകും. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയിൽ മൂന്നു ലക്ഷം യൂണിറ്റുകൾ തുടങ്ങാനും ആറു ലക്ഷം തൊഴിൽ സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് ട്രേഡ് സെന്റർ യാഥാർത്ഥ്യമാക്കും. തോട്ടം മേഖലയ്ക്ക് പ്ലാന്റSഷൻ ഡയറക്ടറേറ്റ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് സെക്രട്ടറി ഡോ. ഇ. ഇളങ്കോവൻ, കെ.എസ്.ഐ.ഡി.സി എം.ഡി എം. ജി. രാജമാണിക്യം എന്നിവരും 80 വ്യവസായികളും കേരള ചെറുകിട വ്യവസായ അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |