SignIn
Kerala Kaumudi Online
Saturday, 27 April 2024 6.40 AM IST

കള്ളപ്പണക്കാരെ വിറപ്പിച്ച മോദിയുടെ പ്രസ്ഥാനമാണ്, കൊടകര നുണ കൊണ്ട് തളർത്താം എന്ന് കരുതണ്ട; ആഞ്ഞടിച്ച് എ പി അബ്‌ദുള്ളക്കുട്ടി

ap-abdhullakkuutty

കൊടകര കുഴൽപ്പണക്കേസ് വിഷയത്തിൽ പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്‌ദുള്ളക്കുട്ടി. 'കള്ളപ്പണക്കാരെ വിറപ്പിച്ച' നരേന്ദ്ര മോദിയുടെ പ്രസ്ഥാനത്തെ 'കൊടകര നുണ' കൊണ്ട് തളർത്താം എന്ന് കരുതേണ്ടെന്നും 'പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതി നിന്ന പ്രസ്ഥാനമാണ്' ബിജെപിയെന്നുമാണ് അബ്‌ദുള്ളക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറയുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളിലും ഏറ്റവും കൂടുതൽ കള്ളപ്പണം ഒഴുക്കിയത് എൽഡിഎഫ് ആണെന്നും ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നുണ്ട്. ബിജെപി കേരളാ ഘടകം സംഘടിപ്പിച്ച 'പ്രതിഷേധ ജ്വാല'യുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കുറിപ്പ് ചുവടെ:

'അപമാനിക്കാം പക്ഷെ ഒറ്റപ്പെടുത്താം എന്ന് കരുതേണ്ട.

പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതി പിടിച്ച് നിന്ന ഒരു പ്രസ്ഥാനമാണ് K. സുരേന്ദ്രന്റത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിണറായിക്ക് തുടർഭരണം കാട്ടിയത് കിറ്റ് കൊടുത്തിട്ട് മാത്രമല്ല. കാശ് വാരിയെറിഞ്ഞിട്ടാണ്. 140 മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കള്ളപ്പണം ഒഴുക്കിയത് LDF ആണ്.

ഡീമോണിറ്റയ്സേഷൻ, ഡിജിറ്റലൈസേഷനിലൂടെ കള്ളപ്പണക്കാരെ വിറപ്പിച്ച മോദിജിയുടെ പ്രസ്ഥാനത്തെ കൊടകര നുണ കൊണ്ട് തളർത്താം എന്ന് കരുതരുത്. കള്ളകേസ് കൊണ്ട് ഒരു കടുകുമണിതൂക്കം ഈ ദേശീയ പ്രസ്ഥാനത്തെ പിറകോട്ടടിപ്പിക്കാനാവില്ല.

കേരളത്തിലെ ആദിവാസി നേതാവിനെ, സി കെ ജാനുവിനെ നിങ്ങൾ വേട്ടയാടുന്നത് അധഃസ്ഥിത ജനത പൊറുക്കില്ല. BJP കേരള ഘടകം സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ പിണറായിയുടെ ധാർഷ്ട്യത്തിന്റെ രാഷ്ട്രീയം കത്തി തീരുന്ന കാലം വരും.
#bjp4keralam #BJPIND'

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AP ABDHULLAKKUTTY, BJP, NDA, KODAKARA CASE, KSURENDRAN, SOCIAL MEDIA, NARENDRA MODI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.