SignIn
Kerala Kaumudi Online
Friday, 26 April 2024 9.40 PM IST

മരം മുറിക്കാൻ അനുവാദം നൽകിയത് കർഷക താത്പര്യം മുൻനിർത്തി; ഏത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ഇ ചന്ദ്രശേഖരൻ

chandrasekharan

കാസര്‍കോട്: മരംമുറിയുമായി ബന്ധപ്പെട്ട റവന്യൂവകുപ്പിന്‍റെ ഉത്തരവ് സദുദ്ദേശപരമായിരുന്നുവെന്ന് മുന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്‌തും ദുരുപയോഗം ചെയ്‌‌തും മരംമുറിച്ചെങ്കില്‍ നടപടിയുണ്ടാകും. 1964ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള സ്ഥലങ്ങളില്‍ നട്ട മരങ്ങള്‍ക്ക് മാത്രമാണ് അനുമതി. ഇതിനു വിരുദ്ധമായി നടന്നതോടെയാണ് ഉത്തരവ് പിന്‍വലിച്ചതെന്നും മുന്‍മന്ത്രി പറഞ്ഞു.

കര്‍ഷക താത്പര്യം മുന്‍നിര്‍ത്തിയായിരുന്നു മരംമുറിക്കാന്‍ അനുവാദം നല്‍കിയത്. ഇ ഡി ഉള്‍പ്പടെ ഏത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നു. കര്‍ഷക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കര്‍ഷകരുടെയും നിരന്തരമായ അപേക്ഷയെ തുടര്‍ന്നാണ് ഉത്തരവ് ഇറക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

പട്ടയഭൂമിയില്‍ നിന്ന് മരംമുറിക്കാനുളള അനുവാദം ഈ ഉത്തരവില്‍ ഇല്ല. ഉത്തരവിന്‍റെ മറവില്‍ നിയമവിരുദ്ധമായി മറ്റ് മേഖലകളില്‍ നിന്ന് മരംമുറിക്കുന്നു എന്ന പരാതി കേള്‍ക്കാന്‍ ഇടയായി. ആ സാഹചര്യത്തിലാണ് അത് റദ്ദാക്കാന്‍ തീരുമാനമായത്. കുറ്റം ചെയ്‌തിട്ടുണ്ടെങ്കില്‍ മാത്രമേ അന്വേഷണത്തെ ഭയക്കേണ്ടതുളളൂവെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI ILLEGAL TREE CUTTING ENQUIRY, MUTTIL FORESTS CASE, E CHANDRASEKHARAN, REVENUE MINISTRY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.