ബംഗളൂരു: വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്നട നടൻ സഞ്ചാരി വിജയ് (38) അന്തരിച്ചു. ദേശീയ പുരസ്‌കാര ജേതാവാണ്. ജൂൺ 12ന് ബംഗളൂരുവിലെ എൽ ആൻഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി നഗറിൽ വച്ച് വിജയ്‌യും സുഹൃത്തും സഞ്ചരിച്ച ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തെന്നിമാറിഞ്ഞാണ് അപകടമുണ്ടായത്. സുഹൃത്തായ നവീനാണ് വാഹനം ഓടിച്ചിരുന്നത്. നവീൻ (42) പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ലോക്ക്ഡൗണിനിടെ മരുന്നുവാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു ഇരുവരും.
വിജയയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും സ്ഥിതി ഗുരുതരമായി തന്നെ തുടരുകയായിരുന്നു. വിജയിന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. കുടുംബാംഗങ്ങൾ അവയവങ്ങൾ ദാനം ചെയ്യുന്നതിന് സമ്മതം അറിയിച്ചു.
2015ൽ 'നാനു അവനല്ല അവളു' എന്ന ചിത്രത്തിന് സഞ്ചാരി വിജയിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ചിത്രത്തിൽ ഒരു ട്രാൻസ് ജെൻഡർ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ആക്ട് 1978' ആണ് അവസാന ചിത്രം.
കൊവിഡിൽ കഷ്ടപ്പെടുന്നവർക്ക് ആളുകൾക്ക് സഹായം എത്തിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു വിജയ്. കൊവിഡ് രോഗികൾക്ക് ഓക്സിജൻ സിലിണ്ടർ ലഭ്യമാക്കുന്നതിനായി ഒരു സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |