ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് മാസം മുമ്പ് അടച്ച താജ്മഹൽ ഉൾപ്പെടെ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ (എ.എസ്.ഐ) കീഴിൽ വരുന്ന എല്ലാ ചരിത്ര സ്മാരകങ്ങളും നാളെ തുറക്കും. എ.എസ്.ഐയുടെ കീഴിലുള്ള 820 മതകേന്ദ്രങ്ങളും മുൻകരുതലുകളോടെ വീണ്ടും തുറക്കുമെന്ന് കേന്ദ്ര വിനോദ സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ പ്രസ്താവനയിൽ അറിയിച്ചു.
ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രം കർശന സുരക്ഷ
മുൻകരുതലോടെ പ്രവേശനം അനുവദിക്കും. മാസ്ക് അടക്കമുള്ള സുരക്ഷമാനദണ്ഡങ്ങൾ വിനോദ സഞ്ചാരികൾ പാലിക്കണം. അതേസമയം, കൊവിഡ് സാഹചര്യം പരിഗണിച്ച് സ്മാരകങ്ങൾ തുറക്കണോ വേണ്ടയോയെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്കുണ്ട്. രണ്ടാം കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 3,691ചരിത്രസ്മാരകങ്ങളാണ് ഏപ്രിൽ 15ന് അടച്ചത്. കഴിഞ്ഞ വർഷം 100 ദിവസം സ്മാരകങ്ങൾ അടച്ചിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |