കൊച്ചി: കണ്ണൂർ സ്വദേശിനിയെ ഫ്ലാറ്റിൽ തടഞ്ഞുവച്ച് ദിവസങ്ങളോളം ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി തൃശൂർ സ്വദേശി മാർട്ടിൻ ജോസഫിനെ കോടതി നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് മറൈൻ ഡ്രൈവിലെയും കാക്കനാട്ടെയും ഫ്ലാറ്റുകളിലെത്തിച്ച് തെളിവെടുക്കും.
പ്രതി ഒളിവിൽ കഴിഞ്ഞ തൃശൂരിലെ മുണ്ടൂർ കിരാലൂരിലെ ചതുപ്പ് പ്രദേശത്തും മറ്റ് പ്രദേശങ്ങളിലും നാളെ വൈകിട്ടോ വ്യാഴാഴ്ചയോ പ്രതിയുമായി തെളിവെടുപ്പ് നടത്തും. പരാതിക്കാരിയുടെ നഗ്ന വീഡിയോ മാർട്ടിൻ ചിത്രീകരിച്ചിട്ടുണ്ട്. ഇതും കണ്ടെത്തേണ്ടതുണ്ട്.സാമ്പത്തിക സ്രോതസുകളെക്കുറിച്ച് വ്യക്തത ലഭിക്കാൻ ബാങ്ക് രേഖകൾ കൂടി സംഘടിപ്പിച്ചാണ് മാർട്ടിനെ ചോദ്യം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |