ന്യൂഡൽഹി: ജൽജീവൻ മിഷൻ പദ്ധതിക്കു കീഴിൽ വീടുകളിൽ കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കാൻ കേരളത്തിന് 1,804.59 കോടിരൂപ കേന്ദ്രസർക്കാർ അനുവദിച്ചു. കഴിഞ്ഞ വർഷം 404.24 കോടിയാണ് നൽകിയത്.
2024ഓടെ കേരളത്തിലെ എല്ലാ വീടുകളിലും കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സർക്കാർ പൂർണമായി സഹകരിക്കുന്നില്ലെന്ന് ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് മുഖ്യമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
2019ൽ ജൽ ജീവൻ പദ്ധതി തുടങ്ങുന്ന സമയത്ത് കേരളത്തിലെ 67.14 ലക്ഷം വീടുകളിൽ 16.64 ശതമാനത്തിനു മാത്രമാണ് കുടിവെള്ള സൗകര്യമുണ്ടായിരുന്നത്. ഇപ്പോൾ 23 ലക്ഷം വീടുകളിൽ നടപ്പാക്കി. 44.14 ലക്ഷം വീടുകളിൽ ഇനിയും കുടിവെള്ളമെത്താനുണ്ട്. ഇക്കൊല്ലം 29.37 ലക്ഷവും, അടുത്ത വർഷം 6.68 ലക്ഷവും , 2024ഓടെ 5.54ലക്ഷവും വീടുകളിൽ കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കാനാണ് കേന്ദ്ര പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |