തിരുവനന്തപുരം: കൊച്ചി സംയോജിത ജലഗതാഗത പദ്ധതിക്ക് 1064.83 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
പദ്ധതി പൂർത്തിയാക്കുന്നതിന് ജർമ്മൻ വായ്പാ ഏജൻസിയായ കെ.എഫ്.ഡബ്ള്യൂവിൽ നിന്ന് 228.76 കോടി രൂപ വായ്പയെടുക്കും.
കൊച്ചിയിലെ ഗതാഗത സംവിധാനങ്ങളായ മെട്രോ, ബസ്സുകൾ, ടാക്സികൾ, ജലയാനങ്ങൾ എന്നിവയെല്ലാം ഏകോപിപ്പിക്കുന്നതിനുള്ളതാണ് സംയോജിത ജലഗതാഗത പദ്ധതി. മെട്രോ സർവ്വീസുമായി ബന്ധപ്പെടുത്തി ജലയാനങ്ങളും ബസ്സ് സർവ്വീസുകളും ക്രമീകരിക്കും.നേരത്തേ 682.01 കോടി രൂപയാണ് പദ്ധതിക്ക് കണക്കാക്കിയിരുന്നത്. പദ്ധതി കുറേക്കൂടി വിപുലീകരിച്ചതോടെ എസ്റ്റിമേറ്റ് തുകയും പുതുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |