SignIn
Kerala Kaumudi Online
Thursday, 25 April 2024 5.34 AM IST

ആർഎസ്എസിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്; ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ സത്യം പുറത്തു കൊണ്ടു വരണമെന്ന് എസ്ഡിപിഐ

sdpi-rss

പത്തനംതിട്ട: കോന്നി കല്ലേലി വയക്കരയിലും ചിതൽവെട്ടി വാർഡിലെ പാടം വനമേഖലയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ട് വരണമെന്ന് എസ്.ഡി.പി.ഐ കോന്നി മേഖലാ കമ്മിറ്റി. ആർ.എസ്.എസിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തിട്ടുള്ളത്. ഈ വിഷയത്തിൽ ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളുടെ അമിതാവേശവും സൈബർ മേഖലകളിലെ കുപ്രചരണവും പൊതുജനങ്ങളിൽ കൂടുതൽ ദുരൂഹതയുളവാക്കുന്നുണ്ടെന്നും എസ്.ഡി.പി.ഐ കോന്നി മേഖലാ കമ്മിറ്റി ആരോപിച്ചു.

കൊടകര കുഴൽപ്പണക്കേസിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ അതിനേക്കാൾ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ് പരിഹാരമെന്ന ആർ.എസ്.എസ് നേതാക്കളുടെ രഹസ്യ ചർച്ച സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്ന് ദിവസങ്ങൾക്കകമാണ് ദുരൂഹമായ നിലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നത്. കേരള ബി.ജെ.പിയിൽ ഏറ്റവും കൂടുതൽ അഭ്യന്തര കലഹം മൂർഛിക്കുകയും നേതാക്കളും പ്രവർത്തകരുമടക്കം വലിയ കൂട്ടങ്ങൾ ഇതര പാർട്ടികളിലേക്ക് ദിനവും ചേക്കേറുകയും ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലാണ്.

പത്തനംതിട്ട ജില്ലയിൽ തന്നെ ഇത്തരം സംഭവങ്ങൾ ഉണ്ടാക്കുന്നതിന് പിന്നിൽ സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടെ പ്ലാനിംഗ് ആണെന്ന് മാത്രമേ ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയൂ. അതിനാൽ സത്യസന്ധമായ അന്വേഷണം നടക്കണം. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിനെ വർഗീയവൽക്കരിച്ച് അതിലൂടെ രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികളെ കരുതിയിരിക്കണം. എത്രയും പെട്ടെന്ന് കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറാവണം. പാർട്ടിയുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്ന മാദ്ധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും കോന്നി മേഖല കമ്മിറ്റി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SDPI, BJP, KONNI, PATHANAMTHITTA, GELATIN STICKS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.