കൊച്ചി: മലയാളം സർവകലാശാല വിവിധ വിഷയങ്ങളിലെ ഒരേ തസ്തികയിലേക്കുള്ള നിയമനങ്ങൾ ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണം നടപ്പാക്കിയതിലൂടെ അവസരം നഷ്ടപ്പെട്ടെന്നാരോപിച്ച് തൃക്കാക്കര സ്വദേശി ഡോ.കെ.റോഷ്‌നി നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മലയാളം സർവകലാശാലയിലെ എൻവയൺമെന്റൽ സയൻസ് വിഭാഗത്തിൽ അസി. പ്രൊഫസർ നിയമനത്തിനുള്ള ലിസ്റ്റിൽ ഹർജിക്കാരിക്കായിരുന്നു ഒന്നാംറാങ്ക്. എന്നാൽ വിവിധ വകുപ്പുകളിലെ അസി. പ്രൊഫസർ തസ്തികകളെ ഒറ്റ യൂണിറ്റായി കണക്കാക്കി സംവരണം നടപ്പാക്കിയതിലൂടെ തനിക്ക് അവസരം നഷ്ടമായെന്നാണ് ആരോപണം.
വിവിധ വകുപ്പുകളിലെ ഒരേ തസ്തികകളെ ഒറ്റയൂണിറ്റായി കണക്കാക്കി സംവരണം നടപ്പാക്കാൻ നിർദ്ദേശിക്കുന്ന മലയാളം സർവകലാശാലാ നിയമത്തിലെ സെക്‌ഷൻ 40 ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിക്കണമെന്നും തനിക്കു ജോലി നൽകാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |