SignIn
Kerala Kaumudi Online
Saturday, 27 April 2024 10.20 AM IST

കൊവിഡിന്റെ പുതിയ വകഭേദം ലാംഡ 29 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായി ഡബ്ല്യു.എച്ച്.ഒ

kk

ജെനീവ: ലോകരാജ്യങ്ങളിൽ  കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. കഴിഞ്ഞ വർഷം ആഗസ്റ്റിൽ പെറുവുൽ ആദ്യമായി കണ്ടെത്തിയ ലാംഡ വകഭേദം ഇതുവരെ 29 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായാണ് വിവരം. തെക്കേ അമേരിക്കൻ രാജ്യങ്ങളായ അർജന്റീന, ചിലി തുടങ്ങിയ രാജ്യങ്ങളിൽ  ലാംഡ വകഭേദം വളരെ വേഗം വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ആഗസ്റ്റിൽ പെറുവിലാണ് ഈ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഉയർന്ന വ്യാപന സാദ്ധ്യതയുള്ളതിനാൽ രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. 2021 ഏപ്രിൽ മുതൽ പെറുവിൽ റിപ്പോർട്ട് ചെയ്ത 81 ശതമാനം കേസുകളും ഈ വകഭേദത്തിന്റേതാണെന്നുള്ളതും വർദ്ധിച്ചു വരുന്ന അപകട സാദ്ധ്യതയെ സൂചിപ്പിക്കുന്നു.

രോഗവ്യാപന സാദ്ധ്യത കൂട്ടുന്നതിനും ആന്‍റിബോഡികളോടുള്ള വൈറസിന്‍റെ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള പരിവർത്തനങ്ങൾ ലാംഡ വകഭേദത്തിനുണ്ടെന്നും ഈ വകഭേദത്തെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

നിലവിൽ പ്രധാനമായും ഗാമ, ഡെൽറ്റ വകഭദങ്ങളാണ് ലോകരാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്നത്. പുതിയ വകഭേദങ്ങൾ രൂപപ്പെടുന്നതും അതിവേഗം വ്യാപിക്കുന്നതിനാലും ഇവയെ തരം തിരിച്ച് നിരീക്ഷിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതേ സമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എഴുപത്തിയൊമ്പത് ലക്ഷം പിന്നിട്ടു. 38.48 ലക്ഷം പേരാണ് ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 16.26 കോടി പേർ ആകെ രോഗമുക്തി നേടി.അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. യു.എസിൽ മൂന്ന് കോടി നാൽപ്പത്തിമൂന്ന് ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 6.16 ലക്ഷം പേർ മരിച്ചു. രണ്ട് കോടി എൺപത്തിയാറ് ലക്ഷം പേർ രോഗമുക്തി നേടി.

ഓക്സ്ഫഡ് വാക്സിൻ എടുത്തവർക്ക് രണ്ടാം ഡോസായി മറ്റു വാക്സിനുകൾ നല്കുമെന്ന് കാനഡ

ഓക്സ്ഫഡ്- അസ്ട്രസെനിക വാക്സിന്റെ ഒന്നാം ഡോസ് എടുത്തവർക്ക് രണ്ടാം ഡോസായി ഫൈസർ, മൊഡേണ വാക്സിനുകൾ നൽകാമെന്ന് കാനഡ അറിയിച്ചു. . ഓക്സ്ഫഡ് വാക്സിനെടുത്തവർക്ക് രണ്ടാം ഡോസായി ആർ.എൻ.എ വാക്സിൻ നൽകാമെന്ന് രാജ്യത്തെ ദേശീയ രോഗ പ്രതിരോധ ഉപദേശക കമ്മിറ്റി നിർദേശംനല്കി.

നിലവിൽ ഫൈസർ, മൊഡേണ എന്നിവയാണ് കാനഡയിൽ ലഭ്യമായ ആർ.എൻ.എ വാക്സിനുകൾ. രണ്ട് വ്യത്യസ്ത വാക്സിനുകളുടെ ഡോസുകൾ നൽകുക വഴി രോഗപ്രതിരോധ ശേഷി കൂട്ടാമെന്നാണ് വിലയിരുത്തൽ. ഇതുമൂലം വാക്സിൻ കൊണ്ടുണ്ടാകുന്ന പാർശ്വഫലങ്ങൾ കുറക്കാനാകുമെന്നും ഏജൻസി വ്യക്തമാക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.