തിരുവനന്തപുരം: വർഷങ്ങൾക്ക് മുമ്പ് തന്റെ മക്കളെ തട്ടികൊണ്ടുപോകാൻ കെ സുധാകരൻ ശ്രമം നടത്തിയിരുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ഏറെ രാഷ്‌ട്രീയ വിവാദം സൃഷ്‌ടിച്ചിരുന്നു. അങ്ങനെയൊരു സംഭവം ഉണ്ടായെങ്കിൽ എന്തുകൊണ്ട് പിണറായി വിജയൻ പൊലീസിൽ പരാതി നൽകിയില്ല എന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. മാത്രമല്ല അദ്ദേഹം മുഖ്യമന്ത്രിയുടെ ആരോപണത്തെ പൂർണമായും നിഷേധിക്കുകയും ചെയ‌്തിരുന്നു.
എന്നാൽ ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകർ ഇതേചോദ്യം മുഖ്യമന്ത്രിയോട് ആവർത്തിക്കുകയുണ്ടായി. മുഖ്യമന്ത്രിയുടെ മറുപടി ഇപ്രകാരമായിരുന്നു.
നിങ്ങൾ എന്താണ് ആ ചോദ്യം കൊണ്ട് ഉദ്ദേശിക്കുന്നത്. അവിടെയാണ് വ്യത്യാസം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പറഞ്ഞ കാര്യങ്ങൾ സുധാകരൻ നിഷേധിച്ചതുകൊണ്ട് അതുമായി ബന്ധപ്പെട്ട് താൻ കൂടുതലായി ഒന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |