കായംകുളം: കായംകുളം നഗരസഭയിലെ പൊതുശ്മശാനത്തിലെ ഇരുമ്പ് ഗ്രില്ല് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയി. മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിന് വേണ്ടി കിടത്തുന്ന നല്ല പിടിപ്പുള്ള ഗ്രില്ലാണ് പൂട്ട് തകർത്ത് കവർന്നത്. എന്നാൽ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് ആക്ഷേപമുയർന്നു.
ശനിയാഴ്ചയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടതെന്നും മോഷ്ടാവിന്റെ പേര് സഹിതം കായംകുളം പൊലീസിൽ പരാതി നൽകിയതായി നഗരസഭ ചെയർപേഴ്സൺ പി.ശശികല പറഞ്ഞു ശക്തമായ നിയമ നടപടി സ്വീകരിയ്ക്കാതെ കേസ് തേച്ച് മായ്ച്ച് കളയാൻ അനുവദിയ്ക്കില്ലെന്നും അവർ പറഞ്ഞു.
നഗരസഭ വക പൊതുശ്മശാനത്തിലെ ഇരുമ്പ് ഗ്രില്ല് മോഷ്ടിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ ഡി. അശ്വിനി ദേവ് ആവശ്യപ്പെട്ടു.
പൊലീസ് തൊണ്ടി മുതൽ കണ്ടെടുക്കുകയും പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തെങ്കിലും രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമായി വിട്ടയക്കുകയുമാണുണ്ടായതെന്ന് അശ്വനിദേവ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |