സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ ന്യൂസിലാൻഡിന്റെ റോസ് ടെയ്ലറിനെതിരെ കാണികളിൽ നിന്ന് വംശീയാധിക്ഷേപം. പരാതിയെതുടർന്ന് ഐ സി സി സംഭവത്തിൽ ഇടപെടുകയും കാണികളിൽ നിന്ന് രണ്ട് പേരെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ പിടികൂടി സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കി.
കാണികളുടെ ഇടയിൽ നിന്ന് രണ്ടു പേർ ന്യൂസിലാൻഡ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം നടത്തുന്നുവെന്ന് ആരോപിച്ച് കാണികൾക്കിടയിൽ നിന്നും ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടതോടു കൂടിയാണ് ഐ സി സി സംഭവം അറിയുന്നത്. ഉടൻ തന്നെ ഗ്രൗണ്ടിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട ഐ സി സി, ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു.
ന്യൂസിലാൻഡ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം നടത്തുന്നതിനെകുറിച്ച് ലഭിച്ച വിവരം അനുസരിച്ച് തങ്ങൾ കുറ്റക്കാർക്കെതിരെ നടപടി എടുത്തുവെന്ന് ഐ സി സി പ്രതിനിധി മാദ്ധ്യമങ്ങളോടായി പറഞ്ഞു. ക്രിക്കറ്റിലെ വംശീയാധിക്ഷേപങ്ങളെ കർശനമായി നേരിടുന്ന നിലപാടാണ് ഐ സി സി പണ്ടു മുതലേ സ്വീകരിച്ചു വരുന്നത്. കാണികളുടെ ഇടയിൽ നിന്നാണെങ്കിൽ അവർക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് വിലക്ക് വരെ ഏർപ്പടുത്താം.
@ClaireFurlong14 @ICCMediaComms hey folks, is there anyone at the ground taking note of crowd behaviour? There is a patron yelling abuse at the NZ team. There's been some pretty inappropriate stuff throughout the day, including reports of racist abuse directed at LRPL Taylor.
— Dominic da Souza (@teddypaton) June 22, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |